വയനാട്: മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെതിരെയാണ് നടപടി. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറാണ് പിരിച്ചു വിട്ടത്.(body of elderly tribal woman was carried in an autorickshaw; tribal promoter was fired)
കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ചത്. പട്ടിക വർഗ വകുപ്പ് ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്നാണ് ഓട്ടോയിൽ മൃതദേഹം കൊണ്ടുവേണ്ടി വന്നത്.
നാലു കിലോ മീറ്റർ അകലെയുള്ള പൊതു ശ്മശാനത്തിലേക്ക് പോകാൻ ആംബുലൻസ് ആവശ്യപ്പെട്ട് വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.