web analytics

രാജസ്ഥാനിലെ പിടികിട്ടാപ്പുള്ളി ബിട്ടി മെഹന്തി കേരളത്തിലെത്തിയപ്പോൾ രാഘവ് രാജനായി; ആൾമാറാട്ടം നടത്തി കേരള പൊലീസിനെ വട്ടംകറക്കിയ ബിട്ടി മൊഹന്തി മരിച്ചു

ഭുവനേശ്വർ: ആൾമാറാട്ടം നടത്തി കേരള പൊലീസിനെ വട്ടംകറക്കിയ ബിട്ടി മൊഹന്തി മരിച്ചു. അസുഖബാധിതനായി ഭുവനേശ്വറിൽ ചികിത്സയിലിരിക്കെയാണ് നാൽപ്പത്തൊന്നുകാരനായ ബിട്ടിയുടെ അന്ത്യം.Bitti Mohanty, who disguised himself and evaded the Kerala police, died

ഒഡിഷ സ്വ​ദേശിയായ ബിട്ടി മൊഹന്തി പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിലേക്ക് കടക്കുകയും രാഘവ് രാജൻ എന്ന പേരിൽ ഇവിടെ ഉപരിപഠനം നടത്തി ജോലി നേടുകയും ചെയ്തിരുന്നു.

രാജസ്ഥാനിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഇയാൾ ആരുമറിയാതെ കേരളത്തിൽ സുഖജീവിതം നടത്തുന്നതിനിടെ ഇയാൾ ജോലി ചെയ്തിരുന്ന ബാങ്കിലെത്തിയ ഊമക്കത്തിലൂടെയാണ് കള്ളിവെളിച്ചത്താകുന്നത്.

സിനിമാ കഥകളെ പോലും വെല്ലുന്ന ജീവിതമായിരുന്നു ഇയാളുടേത്. ഒഡിഷ മുൻ ഡി.ജി.പി.യുടെ മകനാണ് ബിട്ടി. 2006 മാർച്ച് ആറിന് ജർമൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് ബിട്ടി മൊഹന്തിയെ രാജസ്ഥാനിൽ ശിക്ഷിച്ചത്.

ആ കേസിൽ ഏഴുമാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുങ്ങി. കണ്ണൂരിൽ രാഘവ് രാജൻ എന്ന പേരിലായിരുന്നു പിന്നീട് ഇയാളുടെ ജീവിതം.

2006 അവസാനം രാജസ്ഥാനിൽനിന്ന് മുങ്ങിയ ബിട്ടി കേരളത്തിലെത്തി. പഠനത്തിൽ മിടുക്കനായിരുന്നു അയാൾ. ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ബി.ടെക്. ബിരുദം നേടിയത്‌.

പിന്നീട് രാഘവ് രാജനായശേഷം ആ പേരിൽ വ്യാജസർട്ടിഫിക്കറ്റുകളുണ്ടാക്കി. അച്ഛന്റെ പേര് മാറ്റി എസ്.വി. രാമറാവുവാക്കി. ഇതുമായി കേരളത്തിലേക്ക് കടന്നു. രാഘവ് രാജൻ എന്ന പേരിൽ കോളേജിൽ ചേർന്നു.

എം.ബി.എ. ഉയർന്ന മാർക്ക് വാങ്ങി ജയിച്ചു. ട്യൂട്ടറായി ജോലി ചെയ്തു. പിന്നീട് എസ്.ബി.ഐ.യുടെ പരീക്ഷ എഴുതി. ആദ്യവട്ടം തന്നെ ജയിച്ചു.

സ്റ്റേറ്റ് ബാങ്കിൽ പ്രബേഷണറി ഓഫീസറായി ജോലി നേടി. ആദ്യനിയമനം മാടായി എസ്.ബി.ടി. ശാഖയിലായിരുന്നു. ആർക്കും സംശയം നൽകാതെ രാഘവ് രാജൻ എന്ന തെലുഗു ബ്രാഹ്മണനായി ജീവിച്ചു.

ഇതിനിടയിൽ ഊമക്കത്ത് ലഭിച്ച ബാങ്ക് അധികൃതർ പോലീസിന്റെ സഹായം തേടി. പോലീസ് അന്വേഷണത്തിന് ഒടുവിൽ ബിട്ടി അറസ്റ്റിലാവുകയായിരുന്നു. 2013-ലാണ് ഇയാളെ പഴയങ്ങാടി പോലീസ് ആൾമാറാട്ട കേസിൽ അറസ്റ്റ് ചെയ്തത്.

ബാങ്കിലേക്ക് എത്തിയ ഊമക്കത്തിൽ നിന്നാണ് സംശയം ആരംഭിച്ചത്. പിന്നീട് പോലീസ് അന്വേഷണത്തിനൊടുവിലാണ് ഇയാൾ രാഘവ രാജനല്ലെന്നും ഒഡിഷ സ്വദേശിയായ ബിട്ടി മൊഹന്തിയാണെന്നും മനസ്സിലായത്.

ബിട്ടി മൊഹന്തി ഒഡിഷ ഡി.ജി.പി. ബി.പി. മൊഹന്തിയുടെ മകനാണെന്ന് തെളിയിക്കാൻ പോലീസിന് സാധിച്ചില്ല. കാരണം അവർ ഡി.എൻ.എ. പരിശോധനയ്ക്ക്‌ തയ്യാറായില്ല.

ബിട്ടി തന്റെ മകനല്ലെന്നാണ് അവർ പറഞ്ഞത്. വ്യാജരേഖാ കേസിൽ അറസ്റ്റിലായ ബിട്ടിക്ക് ജാമ്യം ലഭിച്ചു. പീഡനക്കേസിൽ രാജസ്ഥാൻ പോലീസിന് വിട്ടുകൊടുക്കുകയും ചെയ്തു. അറസ്റ്റിലായ ബിട്ടിയെ ജയ്പൂർ ജയിലിലേക്ക് മാറ്റി.

വ്യാജരേഖാ കേസിൽ പഴയങ്ങാടി പോലീസ് കുറ്റപത്രം സമർപിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ ബിട്ടിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോഴേക്കും ഇയാൾ അഭിഭാഷകനായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിട്ടി നിയമ ബിരുദമെടുത്ത് അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു. അതിനിടയിലാണ് അസുഖ ബാധിതനായത്.

spot_imgspot_img
spot_imgspot_img

Latest news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Other news

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം Anchal: വീട്ടുമുറ്റത്തെ...

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

Related Articles

Popular Categories

spot_imgspot_img