70 കോടിയുടെ പിഎഫ് തട്ടിപ്പ്; വേലി തന്നെ വിളവ് തിന്നു!
ബെംഗളൂരു: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) സ്റ്റാഫ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന 70 കോടി രൂപയുടെ വൻതട്ടിപ്പിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ഗോപിയും ജീവനക്കാരിയായ ലക്ഷ്മി ജഗദീഷും പൊലീസ് പിടിയിലായി.
കഴിഞ്ഞ 61 വർഷമായി ഇപിഎഫ്ഒ ജീവനക്കാർക്കും വിരമിച്ചവർക്കുമായി പ്രവർത്തിച്ചുവരുന്ന ഈ ക്രെഡിറ്റ് സൊസൈറ്റിയിൽ നിരവധി ജീവനക്കാർ സ്ഥിര നിക്ഷേപങ്ങൾ (FDs) നടത്തി വരികയായിരുന്നു.
മൂന്ന് മാസം മുൻപ് വരെ നിക്ഷേപകർക്ക് പ്രതിമാസ പലിശ കൃത്യമായി ലഭിച്ചിരുന്നു. എന്നാൽ പലിശ വിതരണം അപ്രതീക്ഷിതമായി നിർത്തിയതോടെ സംശയങ്ങൾ ഉയർന്നു. പണം പിൻവലിക്കാൻ ശ്രമിച്ച ഒരാളുടെ പരാതിയിലൂടെയാണ് വൻ ക്രമക്കേട് പുറത്തായത്.
അന്വേഷണത്തിൽ നിക്ഷേപകരുടെ പണത്തിന്റെ വലിയൊരു ഭാഗം സൊസൈറ്റിയുടെ അക്കൗണ്ടുകളിൽ നിന്ന് കാണാതായതായി കണ്ടെത്തി.
ഏകദേശം 3 കോടി രൂപ വായ്പയായി നൽകിയെങ്കിലും ബാക്കിയുള്ള തുക വൻതോതിൽ ദുരുപയോഗം ചെയ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ആഡംബര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്ന് നിക്ഷേപകരുടെ പണത്തിന്റെ വലിയൊരു ഭാഗം കാണാതായി എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഏകദേശം 3 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്. ബാക്കിയുള്ള തുക വൻതോതിൽ ദുരുപയോഗം ചെയ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കേസിലെ മൂന്നാം പ്രതിയായ അക്കൗണ്ടന്റ് ജഗദീഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കേസിലെ മൂന്നാം പ്രതിയായ അക്കൗണ്ടന്റ് ജഗദീഷ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
English Summary:
Bengaluru Police arrested two people, including CEO Gopi and employee Lakshmi Jagadish, in connection with a ₹70 crore fraud at the Employees’ Provident Fund Organisation (EPFO) Staff Credit Co-operative Society. The society, which has served EPFO employees and retirees for over six decades, stopped paying interest to investors three months ago, raising suspicions. Investigation revealed that large sums of money from fixed deposits were missing — around ₹3 crore was given out as loans, while the rest was allegedly misused. Several luxury vehicles were seized. Accountant Jagadish, the third accused, is absconding.
bengaluru-epfo-society-70cr-fraud
EPFO, Bengaluru, cooperative society, financial fraud, CEO arrest, Karnataka police, scam









