രാജ്യത്ത് അനധികൃതമായി കടന്നു കൂടുന്ന ബംഗ്ലാദേശ് പൗരന്മാർ നിരവധിയാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി, വൈപ്പിൻ ഞാറയ്ക്കലിൽ നിന്ന് ഒറിജിനൽ തോറ്റുപോകുന്ന ആധാർ കാർഡുമായി അനധികൃതമായി താമസിച്ചുവരുന്ന ബംഗ്ലാദേശ് പൗരൻ പോലീസ് പിടിയിലായി.
ഇയാളുടെ കൈയ്യിൽ നിന്ന് ഒറിജിനൽ ആധാർ കാർഡ് കണ്ടെടുത്തിട്ടുണ്ട്.
തുടർന്ന് ഇയാളുടെ പക്കലുള്ള ഒറിജിനൽ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ പോലീസെത്തുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. വിരലടയാളവും കൃത്യമായി വന്നത് പോലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന 27 ബംഗ്ലാദേശി പൗരൻമാരെ പിടികൂടിയിരുന്നു.
ഇവരുടെയെല്ലാം കയ്യിൽ ഒറിജിനൽ തോറ്റു പോകുന്ന തരത്തിലുള്ള വ്യാജ ആധാർ കാർഡുകളും ഉണ്ടായിരുന്നു. ആധാർ കാർഡിലെ വിരലടയാളം വരെ കൃത്യം എന്നാണ് പോലീസ് പറയുന്നത്.
ആധാർ കാർഡുകൾ ഇവർ ബംഗ്ലാദേശിൽ നിന്ന് തന്നെ സംഘടിപ്പിച്ചിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.