തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ് സ്ഥിരീകരണം. പ്രതി കുറ്റം സമ്മതിച്ചതായും സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 23ന് ആണ് കൊലപാതകം നടന്നത്. ഈ ദിവസം കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരി കുമാർ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ കുഞ്ഞ് കരഞ്ഞതുകൊണ്ട് റൂമിലെത്തിയ ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് പോയി. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് ഹരികുമാർ പൊലീസിനോട് പറഞ്ഞത്.
അമ്മ ശ്രീതുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും പൊലീസ് പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതമെന്നും ഹരികുമാർ വ്യക്തമാക്കി. കസ്റ്റഡി കാലാവധി തീർന്നതിനാൽ ഹരികുമാറിനെ ജയിലിലേക്ക് മാറ്റി. ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധർ സ്ഥിരീകരിച്ചിരുന്നു.