ലഖ്‌നൗ: രാജ്യത്ത് വീണ്ടും ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ഉത്തർപ്രദേശിൽ ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ട്രാക്കുകളിൽ ഇരുമ്പ് കമ്പികൊണ്ട് മരത്തടി കെട്ടിവെച്ച നിലയിൽ കണ്ടെത്തി.
തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെ ന്യൂഡൽഹി-ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ലഖ്‌നൗവിലേക്ക് പോകുമ്പോഴാണ് ആദ്യ അട്ടിമറി ശ്രമം നടന്നത്. എന്നാൽ ലോക്കോ പൈലറ്റ് മരത്തടി കാണുകയും കൃത്യ സമയത്ത് ട്രെയിൻ നിർത്തുകയുമായിരുന്നു.
തുടർന്ന് ലോക്കോപൈലറ്റ് മരക്കഷണം നീക്കം ചെയ്ത് റെയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പത്തുമിനിറ്റ് വൈകിയാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.
പിന്നാലെ അതേ റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന 15044 കാത്ഗോഡം-ലഖ്‌നൗ എക്‌സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമം തുടര്‍ന്നെന്നും റെയില്‍വെ അറിയിച്ചു. മരത്തടി ട്രാക്കില്‍ കെട്ടവെച്ചായിരുന്നു അട്ടിമറി ശ്രമമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ലോക്കോ പൈലറ്റ് മരത്തടി കണ്ടപ്പോള്‍ തന്നെ ട്രെയിന്‍ നിര്‍ത്തുകയും ട്രാക്കില്‍ നിന്ന് മരത്തടി മാറ്റിവെച്ച് യാത്ര തുടരുകയും ചെയ്തു. സംഭവത്തില്‍ റെയിൽവെയും ലോക്കൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാകിസ്ഥാനു വേണ്ടി ചാരവൃത്തി…ജ്യോതി കേരളത്തിലുമെത്തി; പകർത്തിയത് തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ
കൊച്ചി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തി തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി റിപ്പോർട്ട്.
ജ്യോതി മൽഹോത്ര മൂന്നു മാസം മുമ്പ് കേരളത്തിലെത്തിയിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ. കൊച്ചിയും ഇടുക്കിയും തൃശ്ശൂരും കണ്ണൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ജില്ലകളിൽ ഇവർ സന്ദർശനം നടത്തി.
കേരളത്തിലെത്തിയ ജ്യോതി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്.
കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തിയിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജ്യോതി സന്ദർശനം നടത്തിയതായാണ് സൂചന. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ജ്യോതി എത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചതായാണ് കണ്ടെത്തൽ.
കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു ഏറ്റവും പ്രധാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ പരാമർശിച്ച ശേഷമാണു തന്ത്രപ്രധാനമായ ഷിപ്‌യാഡ‍് കാണിക്കുന്നത്.