എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി
ആലപ്പുഴ: സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളി പ്രദേശത്തുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.
വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ കൈവശം വയ്ക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ അധ്യാപകർ ബാഗുകൾ പരിശോധിക്കുന്നതിനിടെ കുട്ടിയുടെ ബാഗിനുള്ളിൽ നിന്ന് രണ്ട് റൗണ്ട് കൈത്തോക്കിന്റെ വെടിയുണ്ടകളാണ് കണ്ടെത്തിയത്.
സ്കൂൾ അധികൃതർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ ചോദ്യം ചെയ്തപ്പോൾ, ട്യൂഷനിലേക്ക് പോകുന്ന വഴിയിൽ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകൾ ലഭിച്ചതാണെന്നായിരുന്നു മൊഴി.
ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കുന്ന സമയത്താണ് ഈ കണ്ടെത്തൽ നടന്നത്.
സ്കൂൾ അധികൃതരുടെ പറയുന്നതനുസരിച്ച്, ലഹരി ഉപയോഗം തടയുന്നതിനായി ഇടവേള സമയങ്ങളിൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കുന്ന രീതിയുണ്ട്.
ഈ പരിശോധനയ്ക്കിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
കണ്ടെത്തിയ വെടിയുണ്ടകൾ പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
English Summary
Two live rounds of a handgun were recovered from the school bag of an eighth-standard student at a private school in Karthikappally, Alappuzha. The bullets were discovered during a routine inspection of students’ bags conducted by teachers to check for possession of drugs. The student told police that he found the bullets in a nearby plot while going for tuition. The school immediately informed the police, who have begun an investigation. The recovered ammunition has been sent for expert examination.
alappuzha-student-bullets-in-school-bag
Alappuzha, Kerala, School, Student, Bullets, Ammunition, Police Investigation, Karthikappally, Kerala News









