web analytics

ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിൽ ഇരുചക്രവാഹനം നിർത്തിയിടാൻ വയ്യ, സ്കെച്ചിട്ട് കൊണ്ടുപോകാൻ മോഷ്ടാക്കൾ റെഡി ! പെട്രോൾ ഊറ്റുന്നവർ വേറെ; പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങളുടെ പൂണ്ടുവിളയാട്ടം

ഏറ്റുമാനൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനം പാർക്ക് ചെയ്ത് പോകുന്നവർ ജാഗ്രത. നിമിഷങ്ങൾക്കകം വാഹനം അപ്രത്യക്ഷമായേക്കാം. നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണങ്ങൾ വർദ്ധിക്കുകയാണ്. ഏറെനേരം പാർക്ക് ചെയ്താൽ ഉടൻതന്നെ ‘സ്കെച്ച്’ ഇടുന്നതാണ് ഏറ്റുമാനൂരിലെ മോഷ്ടാക്കളുടെ രീതി. പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരങ്ങളിലും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് മോഷ്ടാക്കൾ പ്രവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാർ പെട്രോൾ ഇല്ലാത്ത ഇരുചക്രവാഹനം തള്ളിക്കൊണ്ട് പോകുന്നത് ഏറ്റുമാനൂരിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം റെയിൽവേയുടെ ജോലിക്ക് എത്തിയ കോൺട്രാക്ടറുടെ ബൈക്ക് പെട്രോൾ ഊറ്റിയ ശേഷം കേടുപാടുകൾ വരുത്തിയാണ് മോഷ്ടാക്കൾ കടന്നത്.

അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്നും സ്കൂട്ടർ മോഷണം പോയതാണ് ഏറ്റവും പുതിയ സംഭവം. ഇന്നലെ പുലർച്ചയോടെയാണ് മാധ്യമപ്രവർത്തകനും അതിരമ്പുഴ സ്വദേശിയുമായ രാജു കുടിലിന്റെ സ്കൂട്ടർ വീട്ടുമുറ്റത്ത് നിന്നും മോഷണം പോയത്. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും രണ്ടുപേർ സ്കൂട്ടർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു ദിവസങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഉദ്യോഗസ്ഥൻ സണ്ണി കുര്യന്റെ ബൈക്ക് മോഷണം പോയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ നീണ്ടൂർ ഏറ്റുമാനൂർ കിസ്മത്ത് പടി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ റോഡ് അതിരമ്പുഴ ഭാഗങ്ങളിൽ നിന്നായി പത്തോളം വാഹനങ്ങളാണ് മോഷണം പോയത്. പകൽ പരിസരങ്ങൾ നോക്കി വെച്ചശേഷം രാത്രിയെത്തി മോഷ്ടിക്കുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. ആക്രി കച്ചവടത്തിന്റെ മറവിൽ നടക്കുന്ന മോഷണങ്ങൾ വേറെ. വാഹനം മോഷണത്തിന് പിന്നിൽ കൂടുതലും കഞ്ചാവ് ലഹരി മാഫിയകൾ ആണെന്നാണ് പോലീസ് പറയുന്നത്. വഴിയിൽ ഇന്ധനം തീരുകയോ തകരാറ് സംഭവിക്കുകയോ ചെയ്താൽ ഉപേക്ഷിച്ചു പോകുന്നതാണ് ഇവരുടെ രീതി. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ പരിസരവും ഇവരുടെ താവളം ആയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ വെച്ചിട്ട് അല്പസമയം പോലും മാറി നിൽക്കാനാവാത്ത അവസ്ഥയാണ് ഇവിടെ. തിരികെ എത്തുമ്പോൾ പെട്രോൾ ഊറ്റുകയും വണ്ടി കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ടാകുമെന്ന് യാത്രക്കാർ പറയുന്നു. പോലീസിന്റെ അടിയന്തര നടപടികൾ ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Read also; വീണ്ടും റിപ്പർ മോഡൽ കൊലപാതകം ! കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 75 വയസ്സുകാരിയെ പാറക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി അജ്ഞാത യുവാവ്

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

Related Articles

Popular Categories

spot_imgspot_img