ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിൽ ഇരുചക്രവാഹനം നിർത്തിയിടാൻ വയ്യ, സ്കെച്ചിട്ട് കൊണ്ടുപോകാൻ മോഷ്ടാക്കൾ റെഡി ! പെട്രോൾ ഊറ്റുന്നവർ വേറെ; പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങളുടെ പൂണ്ടുവിളയാട്ടം

ഏറ്റുമാനൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനം പാർക്ക് ചെയ്ത് പോകുന്നവർ ജാഗ്രത. നിമിഷങ്ങൾക്കകം വാഹനം അപ്രത്യക്ഷമായേക്കാം. നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണങ്ങൾ വർദ്ധിക്കുകയാണ്. ഏറെനേരം പാർക്ക് ചെയ്താൽ ഉടൻതന്നെ ‘സ്കെച്ച്’ ഇടുന്നതാണ് ഏറ്റുമാനൂരിലെ മോഷ്ടാക്കളുടെ രീതി. പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരങ്ങളിലും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് മോഷ്ടാക്കൾ പ്രവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാർ പെട്രോൾ ഇല്ലാത്ത ഇരുചക്രവാഹനം തള്ളിക്കൊണ്ട് പോകുന്നത് ഏറ്റുമാനൂരിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം റെയിൽവേയുടെ ജോലിക്ക് എത്തിയ കോൺട്രാക്ടറുടെ ബൈക്ക് പെട്രോൾ ഊറ്റിയ ശേഷം കേടുപാടുകൾ വരുത്തിയാണ് മോഷ്ടാക്കൾ കടന്നത്.

അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്നും സ്കൂട്ടർ മോഷണം പോയതാണ് ഏറ്റവും പുതിയ സംഭവം. ഇന്നലെ പുലർച്ചയോടെയാണ് മാധ്യമപ്രവർത്തകനും അതിരമ്പുഴ സ്വദേശിയുമായ രാജു കുടിലിന്റെ സ്കൂട്ടർ വീട്ടുമുറ്റത്ത് നിന്നും മോഷണം പോയത്. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും രണ്ടുപേർ സ്കൂട്ടർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു ദിവസങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഉദ്യോഗസ്ഥൻ സണ്ണി കുര്യന്റെ ബൈക്ക് മോഷണം പോയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ നീണ്ടൂർ ഏറ്റുമാനൂർ കിസ്മത്ത് പടി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ റോഡ് അതിരമ്പുഴ ഭാഗങ്ങളിൽ നിന്നായി പത്തോളം വാഹനങ്ങളാണ് മോഷണം പോയത്. പകൽ പരിസരങ്ങൾ നോക്കി വെച്ചശേഷം രാത്രിയെത്തി മോഷ്ടിക്കുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. ആക്രി കച്ചവടത്തിന്റെ മറവിൽ നടക്കുന്ന മോഷണങ്ങൾ വേറെ. വാഹനം മോഷണത്തിന് പിന്നിൽ കൂടുതലും കഞ്ചാവ് ലഹരി മാഫിയകൾ ആണെന്നാണ് പോലീസ് പറയുന്നത്. വഴിയിൽ ഇന്ധനം തീരുകയോ തകരാറ് സംഭവിക്കുകയോ ചെയ്താൽ ഉപേക്ഷിച്ചു പോകുന്നതാണ് ഇവരുടെ രീതി. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ പരിസരവും ഇവരുടെ താവളം ആയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ വെച്ചിട്ട് അല്പസമയം പോലും മാറി നിൽക്കാനാവാത്ത അവസ്ഥയാണ് ഇവിടെ. തിരികെ എത്തുമ്പോൾ പെട്രോൾ ഊറ്റുകയും വണ്ടി കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ടാകുമെന്ന് യാത്രക്കാർ പറയുന്നു. പോലീസിന്റെ അടിയന്തര നടപടികൾ ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Read also; വീണ്ടും റിപ്പർ മോഡൽ കൊലപാതകം ! കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 75 വയസ്സുകാരിയെ പാറക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി അജ്ഞാത യുവാവ്

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ...

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ...

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ...

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ....

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍...

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി കൊച്ചി: വാളയാർ കേസിൽ അമ്മയുടെയും പ്രതികളുടെയും...

Related Articles

Popular Categories

spot_imgspot_img