web analytics

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് സ്വർണം പിടികൂടുന്നത് അവസാനിപ്പിച്ചുകൂടെ; നിർദ്ദേശം വച്ചത് എഡിജിപി എം.ആർ അജിത്കുമാർ! പറ്റില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മലപ്പുറം എസ്.പിയുടെ പ്രത്യേക സംഘം സ്വർണക്കടത്ത് പിടികൂടുന്നത് അവസാനിപ്പിക്കണമെന്ന് നിർദ്ദേശം വച്ച് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. A.D.G.P said that from now on, it is enough to inform customs about gold smuggling

ഇന്നലെ പോലീസ് ആസ്ഥാനത്ത് ചേർന്ന എസ്.പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അജിത്ത് ഈ നിർദ്ദേശം വച്ചത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് ഇനി മുതൽ കസ്റ്റംസിനെ അറിയിച്ചാൽ പോരേയെന്നായിരുന്നു എ.ഡി.ജി.പി എം.ആർ അജിത്കുമാർ യോഗത്തിൽ ചോദിച്ചത്.

കള്ളക്കടത്ത് സ്വർണം പിടികൂടുന്ന മലപ്പുറത്തെ പോലീസിൽ അതിൽ 30 ശതമാനവും അതിലേറെയും അടിച്ചുമാറ്റുന്നെന്നും പോലീസിന് സ്വർണം പിടികൂടാൻ അധികാരമില്ലെന്നും പിടിക്കുന്ന സ്വർണം അതേപടി കസ്റ്റംസിന് കൈമാറുകയാണ് വേണ്ടതെന്നുമാണ് പി.വി.അൻവർ പരസ്യനിലപാടെടുത്തത്.

ഇത് തള്ളിയാണ് സ്വർണം പിടികൂടുന്നത് പോലീസ് തുടരണമെന്ന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചത്. പക്ഷേ സ്വർണം പിടിക്കൽ ചട്ടപ്രകാരമായിരിക്കണമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.

കള്ളക്കടത്ത് സ്വർണം പിടികൂടി അതിൽ നിന്ന് 30ശതമാനവും അതിലേറെയും മോഷ്ടിച്ചെടുക്കുന്ന പോലീസ് അത് പല ഉന്നതന്മാർക്കും പങ്കുവയ്ക്കുകയാണെന്നും സ്വർണം ഉരുക്കുമ്പോഴാണ് അതിൽ നിന്ന് തട്ടിയെടുക്കുന്നതെന്നുമാണ് അൻവറിന്റെ ആരോപണം.

പോലീസിനു വേണ്ടി സ്വർണം ഉരുക്കുന്ന തട്ടാൻ ഈ ഇടപാടുകളിലൂടെ കോടീശ്വരനായെന്നും അൻവർ ആരോപിച്ചിരുന്നു. ഈ വിവാദങ്ങളുടെ പശ‍്ചാത്തലത്തിലാണ് ഇന്നത്തെ യോഗത്തിൽ അജിത്ത് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. 300 ഗ്രാം വീതമുള്ള 3 സ്വർണ ക്യാപ്സൂളുകൾ കൊണ്ടുവന്ന ആളിൽ നിന്ന് സ്വർണം പിടികൂടിയ പോലീസ്, 526 ഗ്രാം മാത്രം രേഖയിൽ പെടുത്തി 374 ഗ്രാം തട്ടിയെടുത്തെന്ന് അൻവർ ആരോപിച്ചിരുന്നു.

ഇപ്പോൾ സസ്പെൻഷനിലുള്ള എസ്.പി സുജിത്ത്ദാസ് മലപ്പുറം എസ്.പിയായിരിക്കെ 124 കേസുകളിലായി 102 കിലോ സ്വർണമാണ് പിടികൂടിയത്. 2022ൽ 90 കേസുകളിലായി 74 കിലോയും 2023ൽ 34 കേസുകളിലായി 28 കിലോയും. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യാത്രക്കാരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സാഹസികമായി സ്വർണം പിടിച്ചെന്ന രീതിയിലാണ് കേസ് പൊലീസ് അവതരിപ്പിച്ചിരുന്നത്. പൊലീസ് പിടികൂടുമ്പോഴുള്ള സ്വർണവും പിന്നീട് കോടതിയിൽ ഹാജരാക്കുന്ന സ്വർണത്തിന്‍റെ അളവും തമ്മി‌ൽ കാര്യമായ വ്യത്യാസമുണ്ടെന്നാണ് അൻവറിന്റെ ആരോപണം. ഇത് നേരത്തേ മുഖ്യമന്ത്രി തള്ളിയിരുന്നു.

കരിപ്പൂരിൽ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് സ്വർണക്കടത്ത് പിടികൂടുന്നത് തുടരണമെന്നാണ് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചത്. പോലീസ് പരിശോധനയും സ്വർണം പിടിക്കുന്നതും തുടരണമെന്നുമായിരുന്നു ഡിജിപിയുടെ മറുപടി.

സ്വർണക്കടത്തിന് പിന്നിൽ മാഫിയകളാണ്. പോലീസ് സ്വർണം പിടിച്ചില്ലെങ്കിൽ അത് മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കും. വിവരം കിട്ടുന്നതനുസരിച്ച് സ്വർണം പിടിക്കൽ തുടരണം. എന്നാൽ ചട്ടപ്രകാരമായിരിക്കണം നടപടികളെല്ലാം- ഡിജിപി പറഞ്ഞു.

നേരത്തേ കസ്റ്റംസിന് മാത്രമായിരുന്നു സ്വർണം പിടിക്കാൻ അധികാരം. എന്നാൽ ഐ.പി.സിക്ക് പകരമുള്ള ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) നിലവിലായതോടെ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചാലും പൊലീസിന് കേസെടുക്കാം, പ്രതികളെ അറസ്റ്റ് ചെയ്യാം.

പുതിയ നിയമപ്രകാരം സ്വർണക്കടത്ത് സംഘടിത കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. 5 വർഷം മുതൽ ജീവപര്യന്തം വരെ തടവും 5 ലക്ഷം രൂപ പിഴയുമുള്ള വകുപ്പാണിത്.

അഞ്ചുവർഷത്തിനിടെ പോലീസ് പിടിച്ചെടുത്തത് 147.78 കിലോഗ്രാം സ്വർണമാണ്. 188 കേസുകളുണ്ട്. ഇക്കൊല്ലം ആറുമാസംകൊണ്ടുമാത്രം 18.1 കിലോ സ്വർണവും 15 കോടി രൂപയുടെ ഹവാലാ പണവും പിടിച്ചു.

കരിപ്പൂരിലെ സ്വർണവേട്ട വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി പുതിയ നിർദ്ദേശം നൽകിയത്. മുൻപ് നൽകിയ മാർഗ്ഗനിർദ്ദേശ പ്രകാരമുള്ള നടപടികൾ തുടരാമെന്നാണ് നിർദ്ദേശം.

ആറുമാസം കൊണ്ടുമാത്രം 18.1 കിലോ സ്വർണവും 15 കോടി രൂപയുടെ ഹവാലാ പണവും പോലീസ് പിടിച്ചെടുത്തു. അഞ്ചുവർഷംമുൻപ്‌ രണ്ട് സ്വർണക്കടത്ത് കേസുകൾമാത്രം രജിസ്റ്റർചെയ്ത സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ 26 കേസുകളാണ് രജിസ്റ്റർചെയ്തത്. കഴിഞ്ഞവർഷം 48.73 കിലോ സ്വർണം പിടികൂടി.

61 കേസുകളും രജിസ്റ്റർചെയ്തു.അതിനുമുൻപ്‌ 79.99 കിലോഗ്രാം സ്വർണം പിടികൂടിയതിൽ 98 കേസുകളും രജിസ്റ്റർചെയ്തു. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം സ്വർണം പിടികൂടിയതും കേസുകൾ രജിസ്റ്റർ ചെയ്തതും”

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img