web analytics

ഭിന്നശേഷി വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ കൂടുതൽ സമയം വേണം; മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

കോട്ടയം:  വിട്ടുമാറാത്ത വേദന, ക്ഷീണം, വൈജ്ഞാനിക പ്രയാസങ്ങൾ എന്നീ അസ്വസ്ഥതകൾ അലട്ടുന്ന ഫൈബ്രോമയാൾജിയ, കാർപൽ ടണൽ സിൻഡ്രോം സി.ടി.എസ്. എന്നീ രോഗാവസ്ഥകൾ ഉള്ള ബിരുദവിദ്യാർത്ഥിക്ക് സർവ്വകലാശാലാ പരീക്ഷയെഴുതാൻ അധികസമയം അനുവദിക്കുന്നതിനായി മെഡിക്കൽ ബോർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 

ഗുൽഷൻ കുമാറും ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടും മറ്റുള്ളവരും തമ്മിലുള്ള കേസിൽ 2025 ഫെബ്രുവരി 3ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെയും യു.ജി.സി. മാർഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സഹായിയുടെ സേവനമില്ലാതെ പരീക്ഷയെഴുതുന്ന വിദ്യാർത്ഥിക്ക് അധികസമയം അനുവദിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.  അധിക

സമയം അനുവദിക്കണമെങ്കിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് എം.ജി. സർവ്വകലാശാല നിഷ്കർഷിക്കുന്ന സാഹചര്യത്തിലാണ് ബെഞ്ച്മാർക്ക് വൈകല്യങ്ങൾ പരിഗണിക്കാതെ പരാതിക്കാരന് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.

ഇതിന് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായതാണെങ്കിലും പരിശോധിച്ച സ്പെഷ്യലിസ്റ്റുകൾ തന്റെ അവസ്ഥ അദൃശ്യമാണെന്ന് കണക്കാക്കി സർട്ടിഫിക്കറ്റ് നിരസിക്കുകയാണ് ചെയ്തതെന്നും പരാതിക്കാരൻ അറിയിച്ചു.  എന്നാൽ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതാൻ കൂടുതൽ സമയം അനുവദിക്കാൻ കഴിയുകയുള്ളുവെന്ന് മഹാത്മാഗാന്ധി സർവ്വകലാശാലാ രജിസ്ട്രാറും നിലപാടെടുത്തു.

കമ്മീഷൻ സർവ്വകലാശാലാ രജിസ്ട്രാറിൽ നിന്നും റിപ്പോർട്ട് വാങ്ങി. മൂന്നുതവണ പരാതിക്കാരന് സർട്ടിഫിക്കറ്റില്ലാതെ തന്നെ അധികസമയം അനുവദിച്ചതാണെന്നും എന്നാൽ ഭാവിയിൽ അധികസമയം അനുവദിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർവ്വകലാശാലാ തീരുമാനമെടുത്തിട്ടുണ്ടെന്നും രജിസ്ട്രാർ അറിയിച്ചു.

തുടർന്ന് പരാതിക്കാരനെ കമ്മീഷൻ നേരിൽ കേട്ടു.  എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും

പരീക്ഷകൾക്ക് ബെഞ്ച്മാർക്ക് വൈകല്യം പരിഗണിക്കാതെ സഹായിയുടെ സേവനം ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു.  യു.ജി.സി. മാർഗനിർദ്ദേശപ്രകാരം ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് സഹായിയുടെ സേവനം വേണ്ടെന്നുവച്ചാൽ പരീക്ഷയെഴുതാൻ അധികസമയം അനുവദിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതായി  ഉത്തരവിൽ പറഞ്ഞു.

പരാതിക്കാരൻ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി തിരുവനന്തപുരം ∙...

കോഴിവില മാത്രമല്ല ചെലവുകളും കുതിച്ചു; പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുടമകൾ

വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം അവശ്യ വസ്തുക്കളുടെ വിലയും...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

Related Articles

Popular Categories

spot_imgspot_img