തിരുവനന്തപുരം: കേരളത്തിൽ രണ്ടു മാസത്തിനിടെ 63 കൊലപാതകങ്ങൾ നടന്നെന്ന് പൊലീസ്. ഇതിൽ പകുതിയോളം കൊലപാതകങ്ങൾക്കും ലഹരിബന്ധമെന്നും പൊലീസ് പറയുന്നു.
രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളിൽ മുപ്പതോളം സംഭവങ്ങൾ മദ്യമോ രാസലഹരിയോ ഉപയോഗിച്ച ശേഷമുള്ളവയാണ് എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 50 കൊലപാതകങ്ങളിലും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികൾ.
ഈ വർഷമുണ്ടായ കുറ്റകൃത്യങ്ങളിൽ 20 ശതമാനവും ലഹരിബന്ധമുള്ളതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേരളത്തിൽ ലഹരിയുടെ ആവശ്യക്കാർ വർധിക്കുന്നതായാണ് പോലീസ് നടത്തിയ അവലോകനത്തിൽ വ്യക്തമായത്.