യുവതിയെ തീ കൊളുത്തി കൊന്ന് കാമുകൻ. മുൻകാമുകിയുടെ വിവാഹമുറപ്പിച്ചതിന് പിന്നാലെയാണ് ക്രൂരത അരങ്ങേറിയത്. ചന്ദോക സ്വദേശി വികാസ് യാദവാണ് ക്രൂരത ചെയ്തത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. സ്വകാര്യ സ്കൂളധ്യാപികയായിരുന്ന യുവതി സ്കൂൾ വിട്ട് വരുന്ന വഴി പെട്രോളുമായി കാത്തുനിന്ന് പ്രതി ആക്രമിക്കുകയായിരുന്നു. Ex-boyfriend sets young woman, teacher, on fire to death
ദേഹമാസകലം പൊള്ളലേറ്റ യുവതി സമീപത്തുള്ള ഗോതമ്പ് പാടത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും രക്ഷപെടാനായില്ല. ആക്രമണത്തിൽ പ്രതിക്കും പരിക്കേറ്റു. പരിക്കേറ്റ പ്രതി ആശുപ്രതിയിൽ ചികിത്സയിലാണ്.
ഒരു സ്കൂളിലെ അധ്യാപകരായിരുന്ന പ്രതിയും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ അകന്നതിനെ തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിനെ തുടർന്ന് ഴിഞ്ഞ വർഷം നവംബറിൽ വികാസ് മറ്റൊരു വിവാഹം കഴിച്ചു.
കുറച്ച് നാളുകൾക്ക് ശേഷം യുവതിയുടെ വിവാഹവും ഉറപ്പിച്ചു. എന്നാൽ, താൻ വിവാഹം കഴിച്ചാലും യുവതി വിവാഹിതയാവരുതെന്ന് പ്രതിക്ക് നിര്ബന്ധമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്.