കര്‍ണാടകയില്‍ ആള്‍ക്കൂട്ട വിചാരണ. നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ മരത്തില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. 38കാരി ദണ്ഡമ്മയെന്ന യുവതിയെ ആണ് ക്രൂര മർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയാക്കിയത്. lady attacked and beaten up in karnataka by gang
റായ്ച്ചൂര്‍ ജാലഹള്ളിയില്‍ തിങ്കളാഴ്ച വൈകിട്ടാണു ദാരുണസംഭവം അരങ്ങേറിയത്. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു വിചാരണയും മര്‍ദ്ദനവും നടന്നത്.
ഗ്രാമത്തിലെ രംഗപ്പയെന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. ഇയാൾക്ക്
യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ യുവതി യുവാവിന്റെ മരണസമയത്ത് കൂടെയുണ്ടായിരുന്നുവെന്ന വിവരം പുറത്തായി.
ഈ വ്യവർ പുറത്തായതോടെ, മരിച്ചയാളുടെ സഹോദരനും സഹോദരിമാരും ചേർന്ന് യുവതിയെ വീട്ടില്‍ നിന്നു വിളിച്ചറിക്കി റോഡരികിലെ പുളിമരത്തില്‍ കെട്ടി ആള്‍ക്കൂട്ട വിചാരണയും ആക്രമണവും നടത്തുകയായിരുന്നു.
സംഭവത്തില്‍ മരിച്ചയാളുടെ സഹോദരന്‍ ബസവരാജ് നായകയ്ക്കും മൂന്നു സഹോദരിമാര്‍ക്കുമെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.