തെളിയാത്ത സിഗ്നൽ ലൈറ്റുകളും കണ്ണടച്ച ക്യാമറകളും; അമിതവേഗം കണ്ടെത്താൻ വെച്ച ക്യാമറകളിൽ 300 എണ്ണം നശിച്ചു; ഇനി ബാക്കിയുള്ളത് എഐ ക്യാമറകൾ മാത്രം; അതും അവതാളത്തിൽ

തിരുവനന്തപുരം : മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും പ്രവർത്തിക്കുന്നില്ല.

അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും ഗതാഗതവകുപ്പും 2012 മുതൽ സ്ഥാപിച്ച നാനൂറോളം ക്യാമറകളിൽ മുന്നൂറെണ്ണവും കാലപ്പഴക്കം, വാഹനാപകടം, റോഡ് നവീകരണം എന്നിവയെ തുടർന്ന് നശിച്ചു.

ബാക്കിയുള്ള നൂറെണ്ണത്തിൻ്റെ ചുമതല സർക്കാർ കൈമാറാത്തതിനാൽ ഇവയുടെ പരിപാലനം കെൽട്രോൺ അവസാനിപ്പിച്ചു. എഐ ക്യാമറയിൽ അമിതവേഗം പിടിക്കപ്പെടില്ലെന്ന ന്യൂനതയുള്ളതിനാൽ, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനും മോട്ടർവാഹന വകുപ്പിനും നിലവിൽ സജ്ജീകരണമില്ലെന്നാണ് റിപ്പോർട്ട്.

അപകടമരണങ്ങൾ കൂടിയപ്പോൾ 2013ലാണു പൊലീസ് ‘100 സിസ്റ്റം പ്രോജക്ട്’ എന്ന പേരിൽ, ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ച 50 സ്ട്രെച്ചുകളിലായി അമിതവേഗം കണ്ടെത്താൻ 100 ക്യാമറകൾ സ്ഥാപിച്ചത്.

കെൽട്രോൺ വഴിയുള്ള പദ്ധതിക്കു 40 കോടി രൂപയായിരുന്നു മുതൽ മുടക്ക്. ഇതിൽ ഇപ്പോൾ 25 ക്യാമറകൾ മാത്രമാണു പ്രവർത്തിക്കുന്നത്. 2 വർഷം സർവീസ് ചെയ്തതിന്റെ തുക കുടിശികയായതോടെ മോട്ടർ വാഹനവകുപ്പ് വിവിധ കാലങ്ങളിലായി സ്ഥാപിച്ച ക്യാമറകളിൽ നല്ലൊരു പങ്കും പ്രവർത്തനരഹിതമായി.

3 വർഷമാണു ക്യാമറകളുടെ വാറന്റിയെങ്കിലും 7 വർഷം വരെ കെൽട്രോൺ പരിപാലിച്ചിരുന്നു. എന്നാൽ സർക്കാർ വാർഷിക പരിപാലന കരാർ(എഎംസി) വയ്ക്കാതിരുന്നതോടെ 2022ൽ പരിപാലനം നിലച്ചെന്നാണ് റിപ്പോർട്ട്. എഐ ക്യാമറകൾക്കു മാത്രമാണു പരിപാലന കരാർ നിലവിലുള്ളത്.

ജംക്‌ഷനുകളിൽ കെൽട്രോൺ സ്ഥാപിച്ച സിഗ്നൽ സിസ്റ്റത്തിന്റെയും സ്ഥിതിയും സമാനമാണ്. 300 ജംക്‌ഷനുകളിൽ സ്ഥാപിച്ചതിൽ 120 എണ്ണം മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂ.

2022 മുതൽ റോഡ് സുരക്ഷാ അതോറിറ്റി വർക്ക് ഓർഡർ നൽകാത്തതിനാൽ കേടായ ഭാഗങ്ങളൊന്നും മാറ്റിവയ്ക്കാൻ കഴിയുന്നില്ലന്നൊണ് വിവരം. അവശേഷിക്കുന്ന 120 സിഗ്നൽ സിസ്റ്റം 3 വർഷത്തേക്കു കൂടി പരിപാലിക്കാൻ പൊലീസ് വഴി കെൽട്രോൺ നൽകിയ പ്രപ്പോസൽ ഒരുവർഷമായി റോഡ് സുരക്ഷാ അതോറിറ്റിയിൽ തന്നെ പൊടിപിടിച്ച് ഇരിക്കുകയാണ്. ഇവയുടെ പരിപാലനവും അവസാനിപ്പിച്ചിരിക്കുകയാണ് മാത്രമല്ല ഒരു വർഷത്തേക്ക് ഒരു കോടി രൂപ മാത്രമാണ് ആവശ്യമെന്നിരിക്കെയാണു സർക്കാർ ഉഴപ്പിയത്.

ഏറെ വിവാദങ്ങൾക്കിടെ, കൊട്ടിഘോഷിച്ചു തുടങ്ങിയ എഐ ക്യാമറകളെയും സർക്കാർ കൈവിട്ടു. പദ്ധതിയുടെ മൂലധന തിരിച്ചടവിനും പരിപാലനത്തിനുമായി 3 മാസത്തിലൊരിക്കൽ മോട്ടർ വാഹന വകുപ്പ് 11.79 കോടി രൂപ വീതം കെൽട്രോണിനു നൽകണമെന്നായിരുന്നു കരാർ. എന്നാൽ 2023 ജൂണിൽ പ്രവർത്തനം തുടങ്ങിയ പദ്ധതിയുടെ അവസാന 2 ഗഡുക്കൾ മുടങ്ങിയതോടെ അതും അവതാളത്തിലായി. 23.5 കോടി രൂപയാണ് ഈയിനത്തിൽ കെൽട്രോണിനു കുടിശിക.

spot_imgspot_img
spot_imgspot_img

Latest news

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

Other news

യുവാവിന്റെ കുടൽ പൊട്ടി

യുവാവിന്റെ കുടൽ പൊട്ടി കുറുപ്പംപടി: കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളിക്ക്...

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത വെല്ലിംഗ്‌ടൺ: ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. ന്യൂസിലൻഡിലെ താമസക്കാരുടെയും പൗരന്മാരുടെയും...

ട്രംപിന് നൊബേൽ നല്‍കണം; പാകിസ്താൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ...

നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ചു കയറി:VIDEO

നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ചു കയറി തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ...

ദയാവധത്തിന് അംഗീകാരം നൽകി ബ്രിട്ടൻ

ദയാവധത്തിന് അംഗീകാരം നൽകി ബ്രിട്ടൻ മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള...

ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ഈ മുന്നറിയിപ്പ് അവഗണിക്കരുത് കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക...

Related Articles

Popular Categories

spot_imgspot_img