തന്നെക്കുറിച്ച് തെറ്റായ വാർത്തകൾ നൽകി എന്നാരോപിച്ച് അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടകേസിൽ 15 മില്ല്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. ABC News agrees to pay Donald Trump Rs 127 crore in defamation case
മാർച്ച് പത്തിന് നടന്ന ഒരു അഭിമുഖത്തിലാണ് ജോർജ്ജ് സ്റ്റെഫാനോപോളോസ് ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് പരാമർശം നടത്തിയത്. തുടർന്ന് മാനനഷ്ടത്തിന് പരാതി നൽകുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996-ലെ കേസിനെ മുന്‍നിര്‍ത്തിയാണ് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗ കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.
എബിസി ന്യൂസ് അവതാരകന്‍ ജോർജ്ജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ച് നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് മാനനഷ്ടത്തിന് കേസ് നൽകിയത്. ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിൻ്റെ ആങ്കര്‍ പറഞ്ഞതിനെതിരെ ആയിരുന്നു പരാതി.
ഒത്തുതീർപ്പിൻ്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ 1മില്ല്യൺ ഡോളറും എബിസി ന്യൂസ് നനഷ്ടപരിഹാരമായി നൽകും.