web analytics

കാറിന്റെ അത്രയും വലുപ്പത്തിലുള്ള തേരട്ട; 9 അടി നീളം, 88 കാലുകൾ; 2.6 കോടി കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന രാക്ഷസ പ്രാണിയുടെ തല പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ

കോടിക്കണക്കിന് വർഷങ്ങള്‍ക്കുമുമ്പ് കാറിന്റെ അത്രയും വലുപ്പത്തിലുള്ള തേരട്ടകള്‍ ഭൂമിയിൽ ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍. 2018-ല്‍ നോര്‍ത്തംബെര്‍ലന്‍ഡില്‍നിന്ന് ലഭിച്ച ഫോസിലില്‍നിന്നാണ് ഭീമന്‍ തേരട്ടയുടെ ചുരുളഴിഞ്ഞത്.Scientists have recreated the head of a giant insect that lived 2.6 million years ago

ഇവിടത്തെ ഒരു മലഞ്ചെരിവില്‍നിന്നുവീണ് രണ്ടായിപ്പിളര്‍ന്ന പാറക്കഷ്ണത്തിനുള്ളില്‍ ഫോസില്‍ വെളിവാകുകയായിരുന്നു. അതുവഴിപോയ കേംബ്രിജിലെ മുന്‍ ഗവേഷകവിദ്യാര്‍ഥിയാണ് ഫോസില്‍ ആദ്യം കണ്ടത്.

പിന്നീട് നിരന്തരം പഠനങ്ങള്‍ക്കു വിധേയമാക്കിയശേഷമാണ് 2.6 കോടി കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒരു ഭീമന്‍ തേരട്ടയുടേതാണിതെന്ന് തിരിച്ചറിഞ്ഞത്. വംശനാശം സംഭവിച്ച ആര്‍ത്രോപ്ലൂറ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണിവ.

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രാണിയുടെ തല പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ. അട്ടയുടെയും പഴുതാരയുടെയും ശരീരഘടനയോട് സാമ്യമുള്ള ആർത്രോപ്ലൂറ എന്ന ഭീമാകാരൻ പ്രാണിയുടെ തലയാണ് വീണ്ടും സൃഷ്ടിച്ചത്. ഏകദേശം 290 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്‌ ഈ ബഗ്ഗുകൾ യൂറോപ്പിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

കാർബോണിഫറസ് കാലഘട്ടത്തിൽ ഭൂമിയിലെ അന്തരീക്ഷ ഓക്സിജന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചു. ഇത് ചില സസ്യങ്ങളുടെയും പ്രാണികളുടെയും വലിപ്പം വർധിക്കാൻ കരണമായെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇക്കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രാണികളിലൊന്നാണ് ആർത്രോപ്ലൂറ. ഈ ഭീമാകാരൻ പ്രാണിക്ക് 24 ശരീരഭാഗങ്ങളും 88 കാലുകളുമുണ്ട്. ഇവ ജീർണിച്ച സസ്യങ്ങളെയാണ് ഭക്ഷണമാക്കുന്നത്. പകൽ സമയം ഭൂരിഭാഗവും ഇവ ഭക്ഷണം കഴിക്കാനാണ് സമയം കളയുന്നത്.

പൂർണ വളർച്ചയെത്തുന്ന ആർത്രോപ്ലൂറയ്‌ക്ക് ഒരു കാറിന്റെ വലിപ്പമെങ്കിലും ഉണ്ടാകും. ഞണ്ട്, പഴുതാര, തേൾ, അട്ട, എന്നിവയുൾപ്പെടുന്ന ആർത്രോപോഡ ജീവി വിഭാഗത്തിലാണ് ഇവയും ഉൾപ്പെടുന്നത്. ദിനോസറുകളെയും മാമത്തുകളെയും പോലെ ഒരു കാലത്ത് കരയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ആർത്രോപോഡയിരുന്നു ആർത്രോപ്ലൂറ ബഗ്ഗുകളെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

1854 മുതൽ പലയിടങ്ങളിൽ നിന്നും ഇവയുടെ ഫോസിലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവയ്‌ക്ക് തലഭാഗം ഉണ്ടായിരുന്നില്ല. എന്നാൽ കേടുപാടുകൾ സംഭവിയ്‌ക്കാത്ത തലകളോടുകൂടിയ രണ്ട് ആർത്രോപ്ലൂറ ഫോസിലുകൾ ഫ്രാൻസിൽ കണ്ടെത്തിയതോടെയാണ് ഇവയുടെ വ്യക്തമായ ശരീരഘടന ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

Related Articles

Popular Categories

spot_imgspot_img