കൊല്ലം : ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെയും , ഷെഹിൻ ഷായുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു . വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ .The bodies of Devananda and Shehin Shah, who were found dead in Shastamkota lake, were cremated.
വ്യാഴാഴ്‌ച്ച കൊട്ടാരക്കരയിൽ നിന്ന് കാണാതായ ഇരുവരുടെയും മൃതദേഹം വെള്ളിയാഴ്‌ച്ചയാണ് ശാസ്താംകോട്ടയിൽ നിന്ന് കണ്ടെത്തിയത് . സെബിൻഷായുടെ മൃതദേഹം ചെങ്കൂർ ജമാഅത്ത് പള്ളിയിൽ കബറടക്കി.ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
സഹപാഠികള്‍ക്കും ടീച്ചര്‍മാര്‍ക്കും ഇവരുടെ മരണവാര്‍ത്ത ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പുറമേ നാട്ടുകാരും സഹപാഠികളുമെല്ലാം ഇരുവർക്കുമായുള്ള തെരച്ചിലിലായിരുന്നു.
സെബിൻഷായും ദേവനന്ദയും അവധിയെടുക്കുന്ന കൂട്ടത്തിലുള്ളവരല്ലെന്നാണ് അദ്ധ്യാപകർ പറയുന്നത് . വ്യാഴാഴ്ച സ്കൂളില്‍ എത്താതിരുന്നപ്പോള്‍ അസുഖം മൂലമാകുമെന്നാണ് അദ്ധ്യാപകർ കരുതിയത്.
പക്ഷെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ മക്കൾ പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരികെയെത്താതായതോടെയാണ് മാതാപിതാക്കള്‍ ഇവരുടെ കൂട്ടുകാരെ ബന്ധപ്പെട്ടത്. അപ്പോഴാണ് ഇരുവരും സ്കൂളില്‍ വന്നിട്ടില്ലെന്ന് അറിയുന്നത്.
കുട്ടികള്‍ സ്കൂളില്‍ എത്തിയില്ല എന്നത് രക്ഷിതാക്കൾക്ക് ആദ്യം വിശ്വസിക്കാനുമായില്ല. ദേവനന്ദയുടെ അമ്മയാണ് ആദ്യം പരാതിയുമായി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്നാണ് സെബിൻഷായെയും കാണാനില്ലെന്ന് പരാതി വരുന്നത് .
അന്വേഷണത്തിൽ ദേവനന്ദയും ഷെബിന്‍ഷായും ഒരുമിച്ച് കൊട്ടാരക്കര വഴി ശാസ്താംകോട്ടയിലേക്ക് പോയെന്ന് സിസിടിവി ക്യാമറകളിൽ നിന്ന് വ്യക്തമായിരുന്നു.
പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത് . സ്കൂള്‍ബാഗുകളിലുണ്ടായിരുന്ന ഐഡന്‍റിറ്റി കാര്‍ഡുകളില്‍ നിന്നാണ് ഇവര്‍ ദേവനനന്ദയും സെബിന്‍ഷായുമാണെന്ന് തിരിച്ചറിഞ്ഞത്. സ്കൂൾ ബാഗിൽ വീട്ടിൽ നിന്ന് കൊടുത്തുവിട്ട ഭക്ഷണം കഴിക്കാതെ അവശേഷിച്ചിരുന്നു.