സ്കൂളുകൾ കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിലെ സ്കൂളിൽ അഭയം തേടിയ 22 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. Israeli airstrikes targeting schools
സ്കൂളുകളും യുഎൻ സൗകര്യങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ഗാസ നഗരത്തിന് സമീപമുള്ള സെയ്തൂൺ പ്രദേശത്തെ സ്കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഹമാസിന്റെ “കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയാണ്” ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം വറത്താക്കുറിപ്പിൽ അറിയിച്ചു.