തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് വാരിക്കോരി മാർക്ക് നൽകുന്നുവെന്ന ചീത്തപ്പേര് മാറ്റുന്നതിന്റെ മുന്നോടിയായി എട്ടാം ക്ലാസിലെ ഓൾപാസ് എന്ന സമ്പ്രദായം വെരോടെ പിഴുതെറിഞ്ഞാണ് പുതിയ തീരുമാനത്തിന് തുടക്കം കുറിച്ചത്. കൂടാതെ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.The new decision was started by scrapping the all pass system in class 8
അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം.
വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം എട്ടാം ക്ലാസിൽ ഓൾപാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും.