ഇരയും വേട്ടക്കാരിയും വീണ്ടും നേർക്കുനേർ; വെടിവച്ച സ്ഥലം, എങ്ങനെയാണ് വെടിവച്ചത് എല്ലാം വിശദമാക്കി ലേഡി ഡോക്ടർ; തെളിവെടുപ്പ് തുടരുന്നു

തിരുവനന്തപുരം: ഇരയുടേയും വെടിവച്ച വേട്ടക്കാരിയുടേയും കൂടിക്കാഴ്ച തീർത്തും നിർവികാരമായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിൽ വീട്ടമ്മയെ വെടിവച്ച കേസിൽ പ്രതിയായ ലേഡി ഡോക്ടറും ആക്രമിക്കപ്പെട്ട ഷിനിയും തമ്മിൽ കണ്ടത് തെളിവെടുപ്പിനിടെ ആയിരുന്നു.The lady doctor who was accused in the case of shooting a housewife in Vanchiyur, and Shini, who was attacked, were seen during the taking of evidence.

പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്നലെയാണ് ചെമ്പകശേരി ലൈനിലെ പങ്കജ് എന്ന വീട്ടിലെത്തിച്ചത്. ഈ സമയം കൈക്ക് വെടിയേറ്റ് ചികിത്സയിലുള്ള ഷിനിയും വീട്ടിലുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിയുമോയെന്ന് പോലീസ് കുടുംബാംഗങ്ങളോട് ചോദിച്ചു.

വഞ്ചിയൂരിൽ വീട്ടമ്മക്ക് നേരെ ലേഡി ഡോക്ടർ വെടിവച്ച സംഭവത്തിൽ പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. നാലു ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയുമായാണ് വഞ്ചിയൂർ പോലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത്. പ്രതി ഉപയോഗിച്ച എയർഗൺ അടക്കം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ആക്രമണമുണ്ടായ വീട്ടിൽ എത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി.

പ്രതിയായ ഡോക്ടറെ കാണാൻ ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അച്ഛൻ ഭാസ്‌കരൻ നായരും അമ്മയും വീടിന് പുറത്തേക്കു വന്നു. എന്നാൽ സുജിത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. സുജിത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും അതിന് പ്രതികാരം ചെയ്യാനാണ് ഭാര്യയെ ആക്രമിച്ചത് എന്നുമാണ് പിടിയിലായ ശേഷം പ്രതി മൊഴി നൽകിയത്.

പ്രതിയുടെ തിരിച്ചടി എന്നതിനപ്പുറം ഇതിൽ വസ്തുത ഉണ്ടോയെന്ന് ഉറപ്പില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തിൽ സുജിത്തിനെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ഉണ്ടാക്കിയ നിർവികാരതയും ആകുലതകളും എല്ലാവരുടേയും മുഖത്ത് പ്രകടമായിരുന്നു.

വെടിവച്ച സ്ഥലം, എങ്ങനെയാണ് വെടിവച്ചത് തുടങ്ങിയ കാര്യങ്ങൾ പ്രതി പോലീസിനോട് വിശദമായി തന്നെ പറഞ്ഞുകൊടുത്തു. മൂന്ന് റൌണ്ട് വെടിവച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഷിനിയുടെ കൈയ്യിൽ തുളച്ചുകയറിയത്. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഈ വെടിയുണ്ട തെളിവിനായി പോലീസ് ശേഖരിച്ചിട്ടുണ്ട്.

വെടിവച്ച തോക്ക് അടക്കം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്. ഡോക്ടർ കാറിൽ വരികയും തിരിച്ചുപോവുകയും ചെയ്ത വഴികളിലുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ജൂലെ 28നാണ് കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി വിളിച്ചിറക്കി വെടിയുതിർത്തത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ്...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

Related Articles

Popular Categories

spot_imgspot_img