ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ജിതിൻ പറയുന്നു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു.Arjun’s brother-in-law Jitin, who went missing in the landslide, says that the rescue mission in Shirur is in crisis.
അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വിഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം തെരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് നൽകി. അർജുൻറെ ജീവിത പങ്കാളിക്ക് ജോലി നൽകുമെന്നും ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമലയിൽ 11 പേർക്ക് വീട് നിർമിച്ചു നൽകുമെന്നും പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് രംഗത്തെത്തി.
ബാങ്ക് ചെയർപേഴ്‌സൺ പ്രീമ മനോജ്, എംവി ർ കാൻസർ സെൻറർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ തുടങ്ങിയവരാണ് കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യകത്മാക്കിയത്. അർജുൻറെ വിദ്യാസമ്പന്നയായ ഭാര്യക്ക് ഉചിതമായ ജോലി നൽകാൻ സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളിൽ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ കുറയാത്ത തസ്തികയിൽ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തിൽ നിയമനം നൽകാൻ ബാങ്ക് തയ്യാറാണെന്നും ഇവർ കൂട്ടിച്ചേർത്തു.