പരസ്യനാഗാലാണ് ഏതൊരു ഉൽപ്പന്നത്തിന്റെയും കാതൽ. ആളുകൾ തീരുമാനമെന്റുക്കുന്നതിൽ പരസ്യത്തിന്റെ സ്വാധീനം അത്രയ്ക്കും വലതുതാണ്. എന്താണെന്നും ഏതാണെന്നും നോക്കാതെ പരസ്യത്തിന്റെ പിന്നാലെ പായുന്നവർക്ക് ഒരു മുന്നറിയിപ്പാണ് ഈ സംഭവം. (People are needed to make young women pregnant fraud arrested)
എത്ര സൂക്ഷിച്ചാലും ചിലപ്പോൾ അറിയാതെ നമ്മളും പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം. വിവിധ ആപ്പുകളുടെ പേരിലും മറ്റും തട്ടിപ്പ് നടത്തുന്നവരുണ്ട്. അങ്ങനെ പണം പോയി ആത്മഹത്യ ചെയ്ത വാർത്തകൾ നാം കാണാറുണ്ട്. അടുത്തിടെ അതുപോലെ ഒരു തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ ഹരിയാനയിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
അജാസ്, ഇർഷാന്ത് എന്നി യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പരസ്യങ്ങൾ നൽകി ആളുകളെ പറ്റിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്തായിരുന്നു ആ പരസ്യം എന്നല്ലേ? യുവതികളെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം.
കുട്ടികളെ വേണം എന്ന് ആഗ്രഹമുള്ള സ്ത്രീകൾക്ക് കുട്ടികൾ ജനിക്കുന്നതിനായി അവരെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട് എന്നായിരുന്നു ഇവർ വിവിധ സോഷ്യൽ മീഡിയകളിൽ പരസ്യം നൽകിയത്. ഗർഭിണിയാക്കേണ്ടുന്ന സ്ത്രീകളുടേത് എന്ന് പറഞ്ഞ് ചില സ്ത്രീകളുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം നൽകിയിരുന്നു.
പരസ്യത്തിൽ വീണു വിളിച്ചവരോട് ആദ്യം രജിസ്ട്രേഷൻ ഫീസും പിന്നെ ഫയൽ ചെയ്യാനും മറ്റുമായി എന്നു പറഞ്ഞും പണം കൈക്കലാക്കുകയായിരുന്നു. ശേഷം ഇവരെ ബ്ലോക്ക് ചെയ്യും. ഇതായിരുന്നു തെറിപ്പിന്റെ രീതി. പരാതിയുമായി ആളുകൾ രംഗത്ത് വന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകാതെ ഇവരെ പിടികൂടുകയും ചെയ്തു. നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും നിരവധി വ്യാജ പരസ്യങ്ങളും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.