ആലപ്പുഴ: 15 വർഷം മുമ്പ് കാണാതായ മാന്നാറ് സ്വദേശി കലയുടേത് കൊലപാതകം തന്നെയാണെന്ന് പൊലീസ്. 2008ലാണ് കലയെ കാണാതായത്. Her husband Anil is suspected of being behind the murder
കൊലപാതകത്തിന് പിന്നിൽ ഭർത്താവ് അനിലിനെ സംശയിക്കുന്നുണ്ട്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ടെന്നും ടാങ്കിൽ രാസവസ്തു ഉപയോഗിച്ചു എന്ന് സംശയിക്കുന്നുണ്ടെന്നും ആലപ്പുഴ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.
എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാൻ കഴിയൂ എന്ന് പോലീസ് പറയുന്നു. ഇസ്രായേലിലുള്ള ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കലയുടെ ഭർത്താവ് അനിൽ കുമാർ തന്നെയാണ് കൃത്യം ചെയ്തതന്നും പൊലീസ് സംശയിക്കുന്നു. എന്നാല്‍ കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് പോലീസ് പറയുന്നു.
കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ അനിൽ കുമാർ ഇപ്പോഴും ഇസ്രയേലിലാണെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
‘‘കലയെ കാണാതായതാണോ എന്ന് അന്വേഷിക്കാനായാണ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. ഇവർ അഞ്ചു പേരും കലയുടെ ഭർത്താവ് അനിലുമായി പല തരത്തിൽ ബന്ധമാണുള്ളവരാണ്.
ഇതുവരെയും അനിലുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങളല്ലാതെ മറ്റൊന്നും ഉള്ളതായി അറിയാന്‍ സാധിച്ചിട്ടില്ല.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ ഇപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകം എവിടെവച്ചു നടത്തി എന്നു സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധിനയ്ക്കു ശേഷമേ അത്തരം കാര്യങ്ങൾ വെളിപ്പെടുത്താനാകൂ.
മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസലായിനി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. കോടതിയിൽ സമർപ്പിക്കാൻ സാധ്യമാകുന്ന തരത്തിലുള്ള തെളിവുകൾ ശേഖരിക്കുക പ്രയാസമുള്ള കാര്യമാണ്.
കൊലപാതകം നടന്ന ദിവസമോ, അവിടെ ആരൊക്കെ ഉണ്ടായിരുന്നെന്നോ എന്നും ഇപ്പോൾ പറയാനാകില്ല. അതുകൊണ്ട് വീട്ടുകാർക്ക് ഇതു സംബന്ധിച്ച് എന്തെങ്കിലും അറിവുണ്ടോ എന്ന് അറിയില്ല.
അമ്പലപ്പുഴ സ്റ്റേഷനിലാണു കൊലപാതക സൂചന അറിയിച്ചുകൊണ്ട് ഒരു കത്തു വരുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസിലെ തന്നെ ചെറിയൊരു ടീമാണ് രഹസ്യസ്വഭാവത്തിൽ അന്വേഷണം നടത്തിയത്. ഇപ്പോള്‍ എഫ്ഐആർ റജിസ്റ്റർ ചെയ്തതേടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.’’–എസ്പി പറഞ്ഞു.
15 വർഷം മുൻപ് കാണാതായ കലയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മറവു ചെയ്തെന്ന തരത്തിൽ മൂന്നു മാസം മുൻപ് പൊലീസിനു ലഭിച്ച ഊമക്കത്താണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടിൽ സെപ്റ്റിങ് ടാങ്കിന്റെ സ്ലാബ് തുറന്നു നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. കേസിൽ കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലാണ്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്ന് ഇവർ പൊലീസിന് മൊഴിനൽകിയിരുന്നു.