അധിനിവേഷ വെസ്റ്റ് ബാങ്കിലെ ജെനിനിൽ വെടിയേറ്റ് പരിക്കേറ്റ സൈനികനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിവെച്ച് ഇസ്രയേൽ സൈന്യം ജീപ്പോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വീടിനുമുന്നിൽ നിൽക്കുമ്പോൾ കൈയ്ക്കും കാലിനും ഇസ്രയേൽ സേനയുടെ വെടിയേറ്റ മുജാഹിദ് അസ്മി എന്ന യുവാവിനെയാണ് സൈനിക ജീപ്പിന്റെ ബോണറ്റിൽ കെട്ടിവെച്ചത്. (The Israeli army tied the injured young man to the bonnet of the army jeep)
ജീപ്പിനു നേരെ കല്ലേറുണ്ടാകാതിരിക്കാൻ മനുഷ്യ മറയായി ഇസ്രയേൽ ഇയാളെ ഉപയോഗിക്കുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലായ ഇയാളെ പിന്നീട് റെഡ് ക്രോസിന് കൈമാറി. ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പ്രതിരോധത്തിലായ ഇസ്രയേൽ സേന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.