ദേശീയ പാത നിര്‍മാണം നടക്കുന്നതിനാല്‍ ബസ് യാത്ര ഉപേക്ഷിച്ചു; ഇപ്പോ പണി തന്നത് റെയിൽവേ; വടക്കൻ ജില്ലകളിലേക്കുള്ള യാത്ര അതികഠിനം

കാലവര്‍ഷം തകർത്തു പെയ്തതോടെ കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം മാറി.ഇതോടെ സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര അതികഠിനമായിരിക്കുകയാണ്.Timings of trains via Konkan have changed

ദേശീയപാതയില്‍ പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളിലുള്ളവര്‍ കാര്‍, ബസ് യാത്ര ഉപേക്ഷിച്ച് റെയില്‍വേയെ ആണ് കുടുതലായും ആശ്രയിച്ചിരുന്നത്.

രാവിലെ 10.30നും വൈകുന്നേരം അഞ്ചിനും ഇടയില്‍ എറണാകുളം വഴി വടക്കന്‍ ജില്ലകളിലേക്ക് ഒരൊറ്റ പ്രതിദിന ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. മലബാര്‍ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിനാളുകള്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ സംബന്ധിച്ച് നാട്ടിലേക്കുള്ള യാത്ര ദുരന്തമായി മാറിയിരിക്കുകയാണ്.

ജൂണ്‍ പത്തിന് ട്രെയിന്‍ സമയം മാറുന്നതിനു മുമ്പ് മലബാര്‍ ഭാഗത്തേക്ക് രാവിലെ 11ന് ശേഷം രണ്ട് പ്രതിദിന ട്രെയിനുകളുണ്ടായിരുന്നു. മംഗള എക്‌സ്പ്രസും നേത്രാവതി എക്‌സ്പ്രസും. ഇതില്‍ എറണാകുളം-നിസാമുദീന്‍ മംഗളാ എക്‌സ്പ്രസിന്റെ സമയമാണ് മാറ്റിയത്.

നേരത്തെ 1.25ന് പോയിരുന്ന ഈ ട്രെയിന്‍ കോഴിക്കോട് ഭാഗത്തേക്കുള്ളവര്‍ക്ക് സൗകര്യപ്രദമായിരുന്നു. എന്നാല്‍ പുതിയ ടൈംടേബിള്‍ പ്രകാരം രാവിലെ 10.30നാണ് മംഗള പുറപ്പെടുക. ഈ സമയക്രമം പലര്‍ക്കും വലിയ അസൗകര്യമാണ്.

1.15ന് എറണാകുളത്തെത്തുന്ന നേത്രാവതി എക്‌സ്പ്രസ് പഴയ സമയത്ത് തന്നെ ഓടുന്നുണ്ടെങ്കിലും ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്രയില്ലെന്നത് പ്രതിസന്ധിയാണ്.

രണ്ട് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഒന്നിന്റെ പകുതി ഇന്ത്യ പോസ്റ്റിന്റെ പാര്‍സലുകള്‍ കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നത്. ഫലത്തില്‍ ഒന്നര കംപാര്‍ട്ട്‌മെന്റാണ് ആയിരക്കണക്കിന് യാത്രക്കാര്‍ക്കായി ബാക്കിയുള്ളത്.

ആഴ്ചയില്‍ രണ്ടുതവണയുള്ള എറണാകുളം-പൂന സൂപ്പര്‍ഫാസ്റ്റിന്റെ സമയം രാവിലെ 5.15ല്‍ നിന്ന് പുലര്‍ച്ചെ 2.15ലേക്ക് മാറ്റി. ഇതും യാത്രക്കാര്‍ക്ക് തിരിച്ചടിയായി.
ദേശീയ പാതയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള യാത്ര അതികഠിനമാണ്.

മുമ്പ് എറണാകുളം-കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി നാലു മണിക്കൂറിനുള്ളില്‍ ഓടിയെത്തിയിരുന്നു. ഇപ്പോള്‍ ആറുമണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടിവരും ഇത്രയും ദൂരം താണ്ടാന്‍. മഴ കൂടുതല്‍ കനക്കുന്നതോടെ യാത്രദുരിതം ഇനിയും വര്‍ധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന...

ബിജെപി നേതാവിനെതിരെ കേസ്

ബിജെപി നേതാവിനെതിരെ കേസ് പാലക്കാട്: ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍...

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം സാവോ പോളോ: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക്...

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും...

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം നൽകിയതായി...

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്...

Related Articles

Popular Categories

spot_imgspot_img