തിരുവനന്തപുരം: ബാർ കോഴആരോപണങ്ങളെ തുടർന്നുണ്ടായ പ്രതിപക്ഷബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നടുത്തളലിറങ്ങിയ പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി ഏറെ നേരം പ്രതിഷേധിച്ചു. Parliament adjourned for today following opposition uproar over Bar bribery allegations
സഭാ നടപടികൾ തുടർന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. “കോഴ സർക്കാർ, കോഴ മന്ത്രിമാർ രാജി വയ്ക്കുക’ എന്ന ബാനർ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്തേക്ക് വന്നത്.
ബാർ കോഴയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ വാക്പോരുണ്ടായി. മദ്യനയത്തിൽ മാറ്റം വരുത്താൻ പണം പിരിച്ചു എന്ന ആരോപണത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് എന്തോ സംഭവിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബ്ദസന്ദേശം സംബന്ധിച്ച വാർത്ത വന്നപ്പോൾ തന്നെ എക്സൈസ് മന്ത്രി പരാതി നൽകിയെന്നും ഇതിൽ അന്വേഷണം പൂർത്തിയാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
നോൺവെജ് മലയാളി;ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസാഹാരം കഴിക്കുന്നവര്‍ കേരളത്തിൽ; ഭക്ഷണ ചെലവിന്റെ അഞ്ചിലൊന്നും മാംസാഹാരത്തിന്