കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണച്ചെലവിന്റെ നിരക്ക് സര്‍ക്കാര്‍ പുതുക്കിയപ്പോള്‍ എല്‍.പി. സ്‌കൂളുകള്‍ക്ക് വൻ തിരിച്ചടി.
പ്രീ-ൈപ്രമറി,എല്‍.പി. വിഭാഗത്തിന് ഇപ്പോള്‍ ലഭിക്കുന്ന ആദ്യ സ്ലാബ് ആയ 8 രൂപ, 6 രൂപയായി കുറച്ചതാണ് പ്രഹരമായത്.
എല്‍.പി. സ്‌കൂളുകള്‍ക്ക് ഈ ഉത്തരവ് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കും.8 രൂപ ലഭിച്ചിരുന്ന ഈ വിഭാഗത്തിന് കുട്ടി ഒന്നിന് രണ്ട് രൂപ കുറഞ്ഞത് എങ്ങനെ കണ്ടെത്തുമെന്നാണ് പ്രധാനാധ്യാപകരുടെ ചോദ്യം.
അതിനു പുറമേ സംസ്‌ഥാന പോഷകാഹാര പദ്ധതിയായ മുട്ട,പാല്‍ വിതരണത്തിന് ഇതുവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല.
ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുകയുടെ നിരക്ക് കൂട്ടാനും, സംസ്‌ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കാനും ആവശ്യപ്പെട്ട് പ്രധാനാധ്യാപക സംഘടന നല്‍കിയ ഹര്‍ജി അടുത്തയാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കഴിഞ്ഞദിവസം നിരക്ക് പുതുക്കി നിശ്‌ചയിച്ച് സര്‍ക്കാര്‍ നാടകീയമായി ഉത്തരവിട്ടത്.
150 കുട്ടികള്‍ വരെ എട്ടു രൂപ, അതിനുമേല്‍ 500 വരെ 7രൂപ 500നു മേല്‍ കുട്ടികള്‍ക്ക് ആറു രൂപ എന്ന സ്ലാബിലാണ് നിലവില്‍ തുക അനുവദിച്ചിരുന്നത്.
സ്ലാബ് സമ്പ്രദായം നിര്‍ത്തലാക്കി, 2022 ഒക്‌ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 8.17 രൂപയാണ് പുതിയ ഉത്തരവ് പ്രകാരം യു.പി.ക്ലാസുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
എല്‍.പി.വിഭാഗത്തിന് 8 രൂപ നിരക്ക് നിലനിര്‍ത്തണമെന്നും മുട്ട,പാല്‍ വിതരണത്തിന് പ്രത്യേകം തുക അനുവദിക്കണമെന്നും പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കണമെന്നുമാണ് പ്രധാനാധ്യാപകരുടെ ആവശ്യം.
നിരക്ക് വര്‍ധിപ്പിച്ച് വിദ്യാര്‍ഥി ഒന്നിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്നും കേരള ൈപ്രവറ്റ് ൈപ്രമറി ഹെഡ്‌മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (കെ.പി.പി.എച്ച്.എ)ആവശ്യപ്പെടുന്നു.