വിഷു ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. ഇന്നലെ രാത്രിയാണ് ലോട്ടറി അടിച്ചതെന്ന് അറിഞ്ഞതെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിആർപിഎഫിൽ മുൻ ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ.
സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് താനെന്നും ഇടയ്ക്കൊക്കെ ചെറിയ തുകകൾ അടിക്കാറുണ്ടെന്നും വിശ്വംഭരൻ പറഞ്ഞു. വിഷു ബമ്പർ അടിച്ചത് പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണെന്നും സമ്മാനതുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ലോട്ടറി ഏജൻറ് ജയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കടയിൽ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവർ ഉണ്ടെന്നും അവരിൽ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവർ വ്യക്തമാക്കിയിരുന്നു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ VC 490987 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ഒരു കോടി നേടിയത് VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490 എന്നീ ടിക്കറ്റ് നമ്പരുകളാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837 എന്നീ ടിക്കറ്റ് നമ്പരുകൾക്ക് ലഭിച്ചു.
ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . ഇതിൽ ഏകദേശം ടിക്കറ്റുകളും വിറ്റു. 15000 ടിക്കറ്റുകളാണ് അവശേഷിച്ചത്. വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ്. 300 രൂപയായിരുന്നു ടിക്കറ്റ് വില.
Read More: കേരളത്തിൽ കാലവർഷം എത്തി; മഴക്കെടുതി രൂക്ഷം; 14 ജില്ലകളിലും യെല്ലോ അലർട്ട്