കൊല്ലം: വിരുധാചലത്ത് ട്രെയിനിൽ മലയാളി യുവതിക്കു നേരെ അതിക്രമം. വില്ലുപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിക്കു നേരെയാണ് ആക്രമണമുണ്ടായത്. തമിഴ്നാട് സ്വദേശിയായ വയോധികനാണ് യുവതിയെ ആക്രമിച്ചത്. ഇന്നലെ രാത്രി വിരുധാചലം സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തോടെയാണ് തുടക്കം. വയോധികൻ യുവതിയുടെ കയ്യിൽ കയറി പിടിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തെതെന്നാണ് പരാതി. തിരുച്ചിറപ്പള്ളി സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ ട്രെയിനിൽനിന്ന് ഇറങ്ങി ഓടി. തൊട്ടുപിന്നാലെ തിരുച്ചിറപ്പള്ളി റെയിൽവേ പൊലീസിൽ യുവതി പരാതി നൽകുകയായിരുന്നു.
എന്നാൽ റെയിൽവേ പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെന്നാണ് യുവതിയുടെ ആക്ഷേപം. പരാതി പറഞ്ഞ യുവതിയോട് രാത്രി യാത്ര ഒഴിവാക്കണം എന്നാണു റെയിൽവേ പൊലീസ് നൽകിയ ഉപദേശം. കംപാർട്മെന്റിൽ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ടിടിഇ സഹായത്തിനു വന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നു. റെയിൽവേയിലും തമിഴ്നാട് പൊലീസിലും ഓൺലൈൻ ആയും യുവതി പരാതി നൽകി.
Read Also:പൈനാപ്പിൾ സൂപ്പറാ; മാലിന്യം പോലും കളയണ്ട; ഇനി പൈനാപ്പിൾ മാലിന്യം നിങ്ങൾ പൊന്നുപോലെ സൂക്ഷിക്കും