കോഴിക്കോട്: പേരാമ്പ്ര അനു വധക്കേസ് പ്രതി മുജീബ് റഹ്മാനെതിരെ വൻജനരോഷം. വാളൂരിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാർ പ്രതിക്കുനേരെ കൂവി വിളിച്ചു. പൊലീസ് വാഹനത്തിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് പ്രതിയെ തിരികെ കൊണ്ടുപോയി.
ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തി.
2022ൽ വയോധികയെ ബലാത്സംഗം ചെയ്ത് ആഭരണം കവർന്ന് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മുജീബ്. ഇതിനു പുറമേ നിരവധി കേസുകളും മുജീബിന്റെ പേരിലുണ്ട്. വിവിധ ജില്ലകളിലെ ഉൾപ്രദേശങ്ങളിലൂടെ വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ സഹായിയുമാണ് പ്രതി മുജീബ്.
Read Also: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ബഹുജനറാലികള്‍; മുഖ്യമന്ത്രി പങ്കെടുക്കും