റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?
ന്യൂഡൽഹി: കേരളം, പുതുച്ചേരി, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ആഗോള ശ്രദ്ധ നേടുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് അതിഥി പദ്ധതിയുടെ ഭാഗമായി 22 രാജ്യങ്ങളിൽ നിന്നുള്ള 38 പ്രതിനിധികൾ വിവിധ സംസ്ഥാനങ്ങളിലെത്തിയെത്തി വോട്ടെടുപ്പ് നടപടികൾ നേരിട്ട് വിലയിരുത്തി. വോട്ടെടുപ്പിന്റെ വ്യാപ്തി, കൃത്യത, സുതാര്യത, സംഘടനാ ശേഷി എന്നിവയാണ് പ്രധാനമായും നിരീക്ഷണ വിധേയമായത്.
ജനാധിപത്യത്തിന്റെ സജീവ പ്രകടനമായി ഇന്ത്യൻ തെരഞ്ഞെടുപ്പുകളെ അവർ വിലയിരുത്തിയതായി കമ്മിഷൻ വ്യക്തമാക്കി. “ഇന്ത്യൻ തെരഞ്ഞെടുപ്പ് ലോക ജനാധിപത്യത്തിന് മാതൃകയാണ്. വോട്ടർമാരുടെ ആവേശവും പങ്കാളിത്തവും അതുല്യമാണ്,” എന്ന് ഒരു ക്രൊയേഷ്യൻ പ്രതിനിധി അഭിപ്രായപ്പെട്ടു.
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ജനങ്ങളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ക്രമീകരണവും വിദേശ പ്രതിനിധികൾ പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യൻ തെരഞ്ഞെടുപ്പുകൾ “ജനാധിപത്യത്തിന്റെ യഥാർത്ഥ ഉത്സവം” ആണെന്ന് അവർ വിലയിരുത്തി.
English Summary
The Election Commission of India stated that assembly elections in Kerala, Puducherry, and Assam have drawn global attention. Under an international visitor program, 38 delegates from 22 countries observed the polling process. They praised the scale, transparency, and voter enthusiasm, calling Indian elections a true celebration of democracy.
India Elections, Election Commission, Kerala Election, Assam Election, Puducherry Election, Global Observation, Democracy, Voting India, International Delegates, Election News









