- എൽഡിഎഫിന് വോട്ട് ചോദിച്ച എൻഡിഎക്കാരൻ; ഒടുവിൽ പോസ്റ്റ് മുക്കി മുങ്ങാംകുഴിയിട്ട് മുങ്ങി
പാലക്കാട്: ചിറ്റൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചതായി ആരോപണം ഉയർന്നതോടെ വിവാദം. എൻഡിഎ സ്ഥാനാർത്ഥിയായ പ്രാണേഷ് രാജേന്ദ്രൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ വി മുരുകദാസ്ന് വേണ്ടി വോട്ട് തേടിയതായി ആരോപണം ഉയർന്നത്.
വിവാദം ശക്തമായതോടെ പ്രസ്തുത ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്നീട് പിൻവലിച്ചു. പോസ്റ്റ് പുറത്തുവന്നതോടെ രാഷ്ട്രീയ രംഗത്ത് ചർച്ചകൾ ശക്തമായി.
സംഭവത്തെ തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ സുമേഷ് അച്യുതൻ പരിഹാസവുമായി രംഗത്തെത്തി. ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള ‘ഡീൽ’ വീണ്ടും പുറത്തുവന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, ഫെയ്‌സ്ബുക്ക് പേജ് താൻ നേരിട്ട് കൈകാര്യം ചെയ്യുന്നതല്ലെന്നും, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാമെന്നുമാണ് പ്രാണേഷ് രാജേന്ദ്രൻ വിശദീകരിച്ചത്.
ഈ സംഭവത്തെ തുടർന്ന് ചിറ്റൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുകയാണ്.
English Summary
A controversy erupted in Kerala’s Chittur constituency after an NDA candidate allegedly posted in support of an LDF candidate. The post was later deleted, and the candidate claimed possible account hacking.
chittur-nda-candidate-ldf-support-controversy
Kerala Election 2026, Chittur, NDA, LDF, Political Controversy, BJP Kerala, Congress Kerala, Breaking News









