കൊച്ചി: ശബരിമല തീർത്ഥാടന ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന വൻ പരിഷ്കാരങ്ങൾക്ക് വഴിയൊരുങ്ങുന്നു.
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷാ സംവിധാനങ്ങൾ ആധുനികീകരിക്കാനുമായി
കേരള ഹൈക്കോടതി നിർണ്ണായകമായ പല നിർദ്ദേശങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുന്നിൽ വെച്ചു.
വെർച്വൽ ക്യൂ ബുക്കിംഗിലെ തട്ടിപ്പുകൾ തടയാൻ പണം ഈടാക്കുന്നത് ഉൾപ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് കോടതി ലക്ഷ്യമിടുന്നത്.
വെർച്വൽ ക്യൂ ബുക്കിംഗിന് ഇനി ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’; സ്ലോട്ടുകൾ ബ്ലോക്ക് ചെയ്യുന്നവർക്ക് പണി കിട്ടും!
ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുമ്പോൾ ഇനി മുതൽ ഒരു നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടി വരും.
നിലവിൽ ആയിരക്കണക്കിന് ആളുകൾ സ്ലോട്ടുകൾ ബുക്ക് ചെയ്യുകയും എന്നാൽ ദർശനത്തിന് എത്താതിരിക്കുകയും ചെയ്യുന്നത് പതിവാണ്.
ഇത് അർഹരായ മറ്റ് ഭക്തർക്ക് അവസരം നഷ്ടപ്പെടുത്തുന്നു. ഈ പ്രവണത തടയാനാണ് കോടതി ‘റീഫണ്ടബിൾ ഡെപ്പോസിറ്റ്’ എന്ന ആശയം മുന്നോട്ട് വെച്ചത്.
നിശ്ചയിച്ച സമയത്ത് ദർശനത്തിന് എത്തുന്നവർക്ക് ഈ തുക പൂർണ്ണമായും തിരികെ നൽകും. അതല്ലെങ്കിൽ തുകയ്ക്ക് തുല്യമായ പ്രസാദം ഭക്തർക്ക് നൽകാം.
എന്നാൽ ബുക്ക് ചെയ്ത ശേഷം എത്താതിരുന്നാൽ ആ തുക സർക്കാരിലേക്ക് കണ്ടുകെട്ടും.
ആകാശത്ത് എഐ കണ്ണുകൾ; തെർമൽ ഇമേജിംഗും ഡ്രോൺ നിരീക്ഷണവും ദർശന പുണ്യം സുരക്ഷിതമാക്കും!
പെരിയാർ ടൈഗർ റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ പരമ്പരാഗത രീതികൾക്ക് പകരം നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
എഐ അധിഷ്ഠിത ഡ്രോണുകൾ വിന്യസിക്കുന്നതിലൂടെ തിരക്ക് കൂടുന്ന ഇടങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അപകടങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനും സാധിക്കും.
രാത്രികാലങ്ങളിലും വനമേഖലയിലും നിരീക്ഷണം ശക്തമാക്കാൻ തെർമൽ ഇമേജിംഗ് സൗകര്യമുള്ള ഡ്രോണുകൾ ഉപയോഗിക്കണം.
കൂടാതെ സുരക്ഷാ ഭീഷണികൾ ഒഴിവാക്കാൻ ആന്റി-ഡ്രോൺ സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും ദേവസ്വം ബോർഡ് പരിഗണിക്കണം.
റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
പാർക്കിംഗിലും വാഹന നിയന്ത്രണത്തിലും ഹൈടെക് വിപ്ലവം; അക്കൗണ്ടബിൾ പാർക്കിംഗ് സിസ്റ്റം വരുന്നു!
നിലയ്ക്കലിലും പമ്പയിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) അധിഷ്ഠിത വാഹന മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കാൻ കോടതി ആവശ്യപ്പെട്ടു.
ഓരോ വാഹനവും എപ്പോൾ പ്രവേശിച്ചു എന്നും എവിടെ പാർക്ക് ചെയ്തിരിക്കുന്നു എന്നും ഡിജിറ്റലായി ട്രാക്ക് ചെയ്യും.
ശബരിമല തീർത്ഥാടനത്തിന് മാത്രമായി ഒരു പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കാനും,
അതിലൂടെ പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂട്ടി അറിയാനും രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനും സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
English Summary
The Kerala High Court has recommended implementing a refundable security deposit for Sabarimala virtual queue bookings to curb unnecessary slot blocking and “no-shows.” Pilgrims will get their money back or receive Prasadam upon arrival, but the amount will be forfeited if they fail to show up. To bolster security, the court also suggested deploying AI-powered drones with thermal imaging, an Automatic Number Plate Recognition (ANPR) system for vehicles at Nilakkal and Pamba, and a dedicated mobile app to streamline the pilgrimage experience during the busy Makaravilakku season.









