ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ
കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്തെ ഞെട്ടിച്ചു.
പാലച്ചിറ സ്വദേശിയായ ബിജിയെയാണ് കിണറിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ബിജിയെ വീടിന് സമീപം കിടക്കുന്ന നിലയിൽ കണ്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്.
സംഭവത്തിൽ സംശയം പ്രകടിപ്പിച്ച നാട്ടുകാർ, ബിജിയോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ മർദ്ദിച്ചു. എന്നാൽ ഇവർ കുറ്റക്കാരാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു
ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന; ഒറ്റയ്ക്കായിരുന്നു താമസം
ഭിന്നശേഷിക്കാരനായ ബിജി പെയിന്റിംഗ് തൊഴിലാളിയായിരുന്നു. മാതാപിതാക്കളുടെ മരണത്തിന് ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
രണ്ട് വർഷം മുമ്പ് കനിവ് ചാരിറ്റബിൾ സൊസൈറ്റിയാണ് അദ്ദേഹത്തിന് വാസയോഗ്യമായ വീട് ഒരുക്കി നൽകിയത്.
സംഭവത്തിൽ പുത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:
A 42-year-old disabled man was found dead near his house in Kollam, which quickly raised suspicion among locals. As a result, tensions escalated, and some residents assaulted the friends who had been with him at the time. However, according to preliminary findings, police suspect that a heart attack may have caused his death. Meanwhile, officers have registered a case and are continuing the investigation to determine the exact circumstances surrounding the incident.








