കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി.
37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്.
ശ്രദ്ധേയമായ പേരുകൾ
പുതിയ പട്ടികയിൽ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. നേമം മണ്ഡലത്തിൽ കെ.എസ്. ശബരീനാഥനാണ് സ്ഥാനാർത്ഥി.
മസ്റ്ററിംഗ് ചെയ്തില്ലെങ്കിലും പെൻഷൻ മുടക്കരുത്; മനുഷ്യാവകാശ കമ്മീഷന്റെ സുപ്രധാന ഇടപെടൽ
മുഴുവൻ സ്ഥാനാർത്ഥി പട്ടിക
- ഉദുമ: കെ. നീലകണ്ഠൻ
- തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
- കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി
- കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
- മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
- പട്ടാമ്പി: ടി.പി. ഷാജി
- ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
- കുന്നംകുളം: അജയ് മോഹൻ
- വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
- പെരുമ്പാവൂർ: മനോജ് മൂത്തേടൻ
- വൈപ്പിൻ: ടോണി ചമ്മണി
- കൊച്ചി: മുഹമ്മദ് ഷിയാസ്
- തൃപ്പൂണിത്തുറ: ദീപക് ജോയ്
- ദേവികുളം (SC): എഫ്. രാജ
- ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
- ഇടുക്കി: റോയ് കെ. പൗലോസ്
- പീരുമേട്: അഡ്വ. സിറിയക് തോമസ്
- ഏറ്റുമാനൂർ: നാട്ടകം സുരേഷ്
- കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
- പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
- ആലപ്പുഴ: എ.ഡി. തോമസ്
- കായംകുളം: എം. ലിജു
- ചെങ്ങന്നൂർ: എബി കുര്യാക്കോസ്
- റാന്നി: പഴകുളം മധു
- ആറന്മുള: അബിൻ വർക്കി
- കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
- അടൂർ (SC): അഡ്വ. ശാന്തകുമാർ
- ചടയമംഗലം: എം.എം. നസീർ
- വർക്കല: വർക്കല കഹാർ
- നെടുമങ്ങാട്: മീനങ്കൽ കുമാർ
- വാമനപുരം: സുധീർഷാ പാലോട്
- കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
- നേമം: കെ.എസ്. ശബരീനാഥൻ
- അരുവിക്കര: വി.എസ്. ശിവകുമാർ
- പാറശ്ശാല: നെയ്യാറ്റിൻകര സനൽ
- കാട്ടാക്കട: എം.ആർ. ബൈജു
- നെയ്യാറ്റിൻകര: എൻ. ശക്തൻ
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം
പാർട്ടിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ആണ് സ്ഥാനാർത്ഥികളെ അന്തിമമായി തീരുമാനിച്ചതെന്ന് എഐസിസി അറിയിച്ചു.
English Summary:
The Congress party has released its complete second list of candidates for the Kerala Assembly elections, covering 37 constituencies. The list includes prominent leaders such as KS Sabarinathan (Nemom), VS Sivakumar, M Liju, and N Sakthan, along with candidates across northern, central, and southern Kerala. The selections were finalized by the Central Election Committee.








