തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം പകരുന്ന നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി.
നേരത്തെ പ്രഖ്യാപിച്ച ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശിക വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ ഔദ്യോഗികമായി പരിഹാരമായിരിക്കുന്നത്.
എട്ട് ഗഡുക്കളായി പണം അക്കൗണ്ടിലെത്തും; കുടിശിക വിതരണത്തിൽ വ്യക്തത വരുത്തി ധനവകുപ്പ്
നേരത്തെ അനുവദിച്ച വിവിധ ഡിഎ, ഡിആർ ഗഡുക്കൾക്കെല്ലാം അവ നൽകേണ്ടിയിരുന്ന യഥാർത്ഥ തീയതി മുതൽ കണക്കാക്കിയാണ് ഇപ്പോൾ മുൻകാല പ്രാബല്യം നൽകിയിരിക്കുന്നത്.
ഈ കുടിശിക തുക വരും സാമ്പത്തിക വർഷം മുതൽ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം.
ഇതുസംബന്ധിച്ച തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
2026-27 സാമ്പത്തിക വർഷത്തിലേക്കുള്ള തുക നിലവിൽ അനുവദിക്കപ്പെട്ടു കഴിഞ്ഞു.
അധ്യാപകർക്കും മെഡിക്കൽ സർവീസുകാർക്കും ആനുകൂല്യം; ആർക്കൊക്കെയാണ് ഈ തുക ലഭിക്കുക?
സംസ്ഥാന സർവീസിലുള്ള മുഴുവൻ ജീവനക്കാർക്കും പുറമെ, വിവിധ സ്കീമുകളിൽ ഉൾപ്പെട്ടവർക്കും ഈ കുടിശിക ലഭിക്കും.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും സ്കൂൾ അധ്യാപകർക്കുംയുജിസി (UGC), എഐസിടിഇ (AICTE) സ്കീമിലുള്ള കോളേജ് അധ്യാപകർ.
മെഡിക്കൽ എഡ്യൂക്കേഷൻ സ്കീമിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് വരുന്ന സർവീസ് പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ക്ഷാമബത്തയിലെ കുരുക്കഴിയുന്നു; 13 ശതമാനം കുടിശ്ശികയും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ അനുവദിച്ചു
പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി 2021 ഏപ്രിൽ മുതൽ നൽകിത്തുടങ്ങിയ വിവിധ ഗഡുക്കളുടെ കുടിശികയാണ് ഇപ്പോൾ ലഭ്യമാകുക.
അന്ന് ഏഴ് ശതമാനം ഡിഎ ശമ്പളത്തിനൊപ്പം നൽകിയിരുന്നു. തുടർന്ന് അഞ്ച് തവണയായി ഓരോ ഗഡുക്കൾ വീതം അനുവദിച്ചു.
കുടിശ്ശികയായിരുന്ന 13 ശതമാനം ഡിഎയും ഡിആറും ഈ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സർക്കാർ വിതരണം ചെയ്തിട്ടുണ്ട്.
ഇതിന്റെ മുൻകാല കുടിശികയാണ് ഇനി ഘട്ടംഘട്ടമായി ജീവനക്കാരുടെ കൈകളിൽ എത്തുക.
English Summary
The Kerala government has issued a formal order to distribute Dearness Allowance (DA) and Dearness Relief (DR) arrears to government employees, teachers, and pensioners with retrospective effect. As per the budget announcement by Finance Minister K.N. Balagopal, the accumulated arrears will be paid in eight installments starting from the next financial year. This decision covers employees under state service, UGC, AICTE, and Medical Education schemes. The 13% DA/DR which was pending has been cleared in February and March, and the subsequent arrears are now scheduled for distribution.









