ഖമനയിക്ക് പിന്നാലെ ഇറാന്റെ ഏഴ് സുപ്രധാന ‘ബുദ്ധികേന്ദ്രങ്ങളെ’ കൂടി വധിച്ചെന്ന് ഇസ്രായേൽ
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നതിനു പിന്നാലെ, ഇസ്രയേൽ പുതിയ അവകാശവാദവുമായി രംഗത്തെത്തി.
ഇറാന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മുതിർന്ന അംഗങ്ങളെല്ലാം വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ഇറാനിലെ മുതിർന്ന സുരക്ഷാ–പ്രതിരോധ നേതാക്കളായ അലി ഷംഖാനി,
മുഹമ്മദ് പാക്പുർ,
പ്രതിരോധ മന്ത്രി അസീസ് നസീർസാദെ
എന്നിവരടക്കം ഏഴ് പ്രധാന ബുദ്ധികേന്ദ്രങ്ങളെ അപ്രതീക്ഷിത ആക്രമണത്തിലൂടെ തുടച്ചുനീക്കിയതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഇറാനിലെ ഉന്നത സുരക്ഷാ നേതാക്കൾ ടെഹ്റാൻ നഗരത്തിലെ രണ്ട് സ്ഥലങ്ങളിലായി രഹസ്യ യോഗം ചേർന്ന വിവരം ഇസ്രയേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്നലെ രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം നടന്നതെന്നാണ് വിശദീകരണം.
ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ ഇറാൻ നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് അത് സ്ഥിരീകരിക്കുകയായിരുന്നു.
ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാനിലെ തസ്നീം വാർത്താ ഏജൻസിയും ഫാർസ് വാർത്താ ഏജൻസിയും ഇക്കാര്യം സ്ഥിരീകരിച്ചു.
ഖമനേയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.
English Summary
Israel has claimed that it eliminated seven key Iranian security and defense figures in a surprise attack, following the official confirmation of the death of Iran’s Supreme Leader Ayatollah Ali Khamenei. The Israeli Defense Forces said senior Iranian officials, including Ali Shamkhani, Mohammad Pakpour and Defense Minister Aziz Nasirzadeh, were killed. Iranian media later confirmed the deaths and announced national mourning.
israel-claims-elimination-of-seven-iranian-security-figures-after-khamenei-death
Israel, Iran, Ayatollah Ali Khamenei, IDF, Ali Shamkhani, Mohammad Pakpour, Aziz Nasirzadeh, Tehran, Tel Aviv, Middle East conflict









