മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ്
മന്ത്രി വീണാ ജോർജിന്റെ കഴുത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിക്കുന്ന തരത്തിലുള്ള എ.ഐ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് വിവാദം.
‘വല്ലാത്ത ഒരു പിടിയായി പോയി’ എന്ന ക്യാപ്ഷനോടെയാണ് മഹിള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രി വി. നായർ ചിത്രം പങ്കുവെച്ചത്. പൊലീസ് പിടിച്ചതിനെ തുടർന്നാണ് മന്ത്രിക്ക് പരുക്കേറ്റതെന്ന ആഖ്യാനത്തോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.
സംഭവദിവസം അഞ്ചോളം കെ.എസ്.യു പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇവരെ പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ ഉന്തുംതള്ളും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
ദൃശ്യങ്ങളിൽ മന്ത്രി പ്രതിഷേധക്കാരോടും പൊലീസിനോടും പ്രതികരിക്കുന്നതും കേൾക്കാം. “എന്താ എനിക്ക് നടക്കാൻ പറ്റില്ലേ, ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ” എന്ന് മന്ത്രി പറയുന്നതായി വീഡിയോയിൽ കാണുന്നു.
പ്രതിഷേധക്കാരെ മാറ്റിയതിന് ശേഷം മന്ത്രി സ്പീക്കർ എ.എൻ. ഷംസീറുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് തനിക്ക് പരുക്കേറ്റതായി വ്യക്തമാക്കിയത്.
സ്പീക്കറുടെ നിർദേശപ്രകാരം മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചു.
പിന്നീട് കൂടുതൽ പരിശോധനകൾക്കായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മന്ത്രി ഇന്ന് വിദഗ്ധ പരിശോധനകൾക്ക് വിധേയയാകും.
എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.
English Summary
An AI-generated image allegedly showing a police officer grabbing Health Minister Veena George by the neck was shared on social media by Mahila Congress Thiruvananthapuram district president Gayathri V. Nair, sparking controversy. The post suggested that the minister’s injury occurred due to police action. The incident followed a protest by KSU activists during which scuffles were reported. The minister later sought medical attention and is currently undergoing expert evaluation, including MRI scans, at Pariyaram Medical College Hospital.
ai-image-controversy-veena-george-protest-injury
Veena George, AI Image Controversy, Mahila Congress, KSU Protest, Kannur News, Kerala Politics









