നമസ്ക്കാരത്തിനിടെ ഫോൺ മോഷണം; സിസിടിവി തെളിവിൽ പ്രതി കുടുങ്ങി
മലപ്പുറം: മലപ്പുറം തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ നമസ്ക്കാരത്തിനിടെ യുവാവിന്റെ മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിലായി. തിങ്കളാഴ്ച വൈകിട്ട് 4.45-ഓടെയാണ് സംഭവം നടന്നത്.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യം
നമസ്കാരത്തിനിടെ അവസരം മുതലെടുത്ത് ഫോൺ മോഷ്ടിച്ച ദൃശ്യം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടി
മോഷ്ടിച്ച ഫോൺ തിരൂരിലെ മാർക്കറ്റിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കടയിലെ ജീവനക്കാർ സംശയം തോന്നി വിവരം അറിയിച്ചതോടെ പൊലീസ് എത്തി ഇയാളെ പിടികൂടി. നെന്മാറ സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്.
English Summary:
A man was arrested in Malappuram for stealing a mobile phone during prayer at a mosque in Tirunavaya. The theft occurred around 4.45 pm on Monday at Rangattoor Juma Masjid. CCTV footage of the incident circulated widely on social media. The accused was caught while attempting to sell the stolen phone at a market in Tirur after shop employees identified him and alerted the police.









