കണ്ണൂരിൽ ‘തീപ്പൊരി’ പാറുന്നത് രാഷ്ട്രീയത്തിലല്ല, കാലാവസ്ഥയിൽ
തിരുവനന്തപുരം:
സംസ്ഥാനത്ത് കൊടും വേനൽ ശക്തമാകുന്നതിനിടെ വരും ദിവസങ്ങളിൽ ചൂട് കൂടി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂർ ജില്ലയിലാണ്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ 37.2 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി.
അതേസമയം കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വ്യാഴാഴ്ച താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു.
വേനൽ കൂടുതൽ കനക്കുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും വർധന പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ആവശ്യകത 88 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി.
ചൂട് കൂടുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് Kerala State Disaster Management Authority മുന്നറിയിപ്പ് നൽകി.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
ധാരാളം വെള്ളം കുടിക്കുക, നിർജലീകരണം വർധിപ്പിക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയങ്ങളിൽ ഒഴിവാക്കുക, പുറത്തുപോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.
കാട്ടുതീയ്ക്ക് സാധ്യത വർധിക്കുന്നതിനാൽ വനമേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
English Summary
Kerala is witnessing an intense summer, with temperatures expected to rise further in the coming days. Kannur recorded the highest temperature at 37.2°C near the airport, while Kottayam, Kochi and Kozhikode crossed 35°C. Power demand has risen to 88 million units. The Kerala State Disaster Management Authority has advised people to avoid direct sun exposure between 11 am and 3 pm and issued health and safety guidelines, including hydration and caution in forest areas due to fire risk.
kerala-heatwave-warning-kannur-record-temperature-power-demand-rise
Kerala heatwave, Kannur temperature, summer in Kerala, weather alert, Kerala State Disaster Management Authority, power demand, heat safety tips, forest fire risk, Kerala news









