കോഴിക്കോട്: സോഷ്യൽ മീഡിയയിലെ ‘ലൈക്ക്’ കുന്നുകൂട്ടാൻ വേണ്ടി നടത്തിയ ക്രൂരമായ വിനോദം ഒരു യുവാവിന്റെ ജീവനെടുത്ത വാർത്ത കേരളത്തെ നടുക്കിയതാണ്.
ഗോവിന്ദപുരം സ്വദേശി യു. ദീപക് എന്ന യുവാവ് വ്യക്തിഹത്യയെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ
പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
യാത്രക്കാരും സിസിടിവിയും കൈവിട്ടു; പബ്ലിസിറ്റിക്ക് വേണ്ടി കെട്ടിച്ചമച്ച ‘ലൈംഗിക അതിക്രമ’ നാടകം പുറത്ത്
ജനുവരി 16-ന് നടന്ന ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് ഷിംജിത രംഗത്തെത്തിയത്.
എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ ആരോപണങ്ങളെല്ലാം പൊളിയുകയാണ്.
ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിലോ അന്ന് അവിടെയുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മൊഴികളിലോ ദീപക് മോശമായി പെരുമാറിയതായി ഒരിടത്തും സൂചനയില്ല.
വെറും ഏഴ് വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് ദീപക്കിനെ ഒരു ‘കുറ്റവാളി’യായി ചിത്രീകരിച്ച്
സോഷ്യൽ മീഡിയയിൽ വൈറലാകാനാണ് യുവതി ശ്രമിച്ചതെന്ന് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപമാനഭാരത്താൽ നീറി ദീപക്; സൈബർ വിചാരണ ഒരു ജീവനെടുത്തപ്പോൾ ഒളിവിൽ പോയി യുവതി
യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ദീപക്കിന് നേരിടേണ്ടി വന്നത്.
ഹരിപ്പാട് വീടിന്റെ മതിലിലേക്ക് കാർ ഇടിച്ചുകയറി; എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചെയ്യാത്ത തെറ്റിന് ലോകത്തിന് മുന്നിൽ അപഹാസ്യനായതിൽ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നു.
ഒടുവിൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ആ യുവാവ് തീരുമാനിച്ചു.
ദീപക്കിന്റെ മരണത്തിന് പിന്നാലെ പോലീസ് കേസെടുത്തതോടെ ഷിംജിത ഒളിവിൽ പോവുകയായിരുന്നു.
വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്.
ആരോപണത്തിൽ ഉറച്ച് ഷിംജിത; പോലീസിന്റെ പക്കലുള്ള ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ
അറസ്റ്റിലായതിന് ശേഷവും മാധ്യമങ്ങൾക്ക് മുന്നിൽ താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ഷിംജിത ആവർത്തിക്കുന്നത്.
എന്നാൽ യുവതിയുടെ ഫോൺ രേഖകളും വീഡിയോ ചിത്രീകരിച്ച സാഹചര്യവും പരിശോധിച്ചതിൽ നിന്ന് പോലീസ് ശേഖരിച്ച വിവരങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കും.
തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും, കേസിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ജാമ്യത്തെ ശക്തമായി എതിർത്തേക്കും.
English Summary
The Kozhikode District Sessions Court is set to hear the bail application of Shimjitha Musthafa today in connection with the suicide of U. Deepak. Deepak ended his life following a social media smear campaign initiated by Shimjitha, who accused him of sexual misconduct during a bus ride. However, police investigations, including CCTV footage and witness statements, have debunked her claims, suggesting the videos were fabricated to gain social media popularity.









