നാട്ടിൽ പൊതുശല്യമായി മാറിയ അനൂപിനെ നിയന്ത്രിക്കാൻ സിസിടിവി ക്യാമറ സ്ഥാപിച്ചു! ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതിനു പിന്നിൽ….
അടൂർ: സിസിടിവി ക്യാമറ സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള വിരോധത്തിൽ അയൽവാസികളായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി അനൂപ് (23) ആണ് പിടിയിലായത്.
അയൽവാസികൾ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് അനൂപിനെ പ്രകോപിപ്പിച്ചതായാണ് പൊലീസിന്റെ വിശദീകരണം.
നാട്ടിൽ പൊതുശല്യമായി മാറിയ അനൂപിനെ നിയന്ത്രിക്കാനായാണ് അയൽവാസി സ്വന്തം വീട്ടിൽ ക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജനുവരി 8-ന് ഉച്ചയോടെ അനൂപ് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ മർദ്ദിച്ച് പുറത്തേക്ക് തള്ളിവീഴ്ത്തിയ ശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെയും അനൂപ് മർദ്ദിച്ചതായും പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെങ്കിലും തുടക്കത്തിൽ പിടികൂടാനായിരുന്നില്ല.
തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷനും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൂടൽ പൊലീസ് അനൂപിനെ അറസ്റ്റ് ചെയ്തത്.
മോഷണം, അടിപിടി, കഞ്ചാവ് കേസ് ഉൾപ്പെടെ ആറ് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് അനൂപെന്ന് പൊലീസ് അറിയിച്ചു.
കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആറുമാസം തടവുശിക്ഷ അനുഭവിച്ച ഇയാൾ ശിക്ഷ പൂർത്തിയാക്കി അടുത്തിടെ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്.
ENGLISH SUMMARY
A youth was arrested in Adoor for allegedly attacking a neighbouring couple after they installed a CCTV camera at their house. The accused, Anoop (23) from Kalanjoor, Pathanamthitta, reportedly trespassed into the house on January 8 and assaulted the husband and wife.
adoor-cctv-row-neighbour-attack-anoop-arrest
Adoor, Pathanamthitta, Kalanjoor, CCTV dispute, neighbour attack, house trespass, attempt to murder, KAAPA Act, Kerala police, Kudhal police, crime news









