കുത്തിവയ്പ്പ്, സോഷ്യൽ മീഡിയ പോസ്റ്റ്… 23കാരിയായ സന്ന്യാസിനിയുടെ മരണത്തിൽ ദുരൂഹത
ജയ്പൂർ: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത മാറുന്നില്ല.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം അടക്കം ചെയ്തെങ്കിലും, സംഭവത്തിൽ സംശയങ്ങൾ ഉയർത്തി രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ രംഗത്തെത്തി.
മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. ചിലർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി സാധ്വി പ്രേം ബൈസയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
ബുധനാഴ്ച ആശ്രമത്തിലേക്ക് എത്തിയ ഒരാളിൽ നിന്ന് അവർക്ക് കുത്തിവയ്പ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. പിന്നാലെ അവരുടെ ആരോഗ്യനില പെട്ടെന്ന് വഷളായെന്നും പറയുന്നു.
ആരോഗ്യം ഗുരുതരമായതോടെ കുടുംബം അവരെ പാൽ റോഡിലെ പ്രേക്ഷ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്നാണ് വിവരം.
മരണവാർത്ത പുറത്തുവന്നതോടെ അനുയായികളിൽ വലിയ ഞെട്ടലുണ്ടായി. ആയിരക്കണക്കിന് പേർ ആശ്രമത്തിലേക്ക് എത്തി തടിച്ചുകൂടി.
ആശുപത്രി ഡയറക്ടർ ഡോ. പ്രവീൺ ജെയിൻ പറയുന്നതനുസരിച്ച്, സാധ്വിയെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.
പ്രോട്ടോക്കോൾ പ്രകാരം ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, മൃതദേഹം എംഡിഎം ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബത്തോട് നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത് പാലിക്കാതെ കുടുംബം മൃതദേഹം ബൊറാനഡയിലെ ആശ്രമത്തിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
വിവരം ലഭിച്ചതിനെ തുടർന്ന് ബൊറാനഡ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഹേംരാജ് ആശ്രമത്തിലെത്തി സാധ്വിയുടെ മുറി സീൽ ചെയ്തു.
തുടർന്ന് രാത്രി വൈകി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഡിഎം ആശുപത്രിയിലേക്ക് അയച്ചു.
അതേസമയം, മരണത്തിന് ഏകദേശം നാല് മണിക്കൂറിന് ശേഷം രാത്രി 9.30 ഓടെ സാധ്വിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആത്മഹത്യാക്കുറിപ്പ് പോലുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ദുരൂഹത കൂടുതൽ വർധിച്ചു.
“അഗ്നി പരീക്ഷ”, “വിട”, “നീതി” തുടങ്ങിയ വാക്കുകളാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.
മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവരുന്നതോടെ മാത്രമേ സംഭവത്തിൽ വ്യക്തത ഉണ്ടാകൂ എന്നാണ് അധികൃതർ പറയുന്നത്.
ENGLISH SUMMARY
In Jaipur, the death of young saint Sadhvi Prem Baisa remains mysterious even after the post-mortem and cremation. Reports say she received an injection from a visitor at the ashram and her condition worsened soon after. She was taken to a private hospital where doctors declared her dead on arrival. Police sealed her room and later sent the body for post-mortem. Suspicion grew further after a suicide-note-like post appeared on her social media account about four hours after her death, mentioning words like “Agni Pariksha”, “goodbye” and “justice”. Political leaders and followers are demanding a thorough probe, including a CBI investigation.
sadhvi-prem-baisa-death-mystery-jaipur-injection-social-media-post
Jaipur news, Rajasthan, Sadhvi Prem Baisa, suspicious death, injection controversy, ashram news, post mortem, police investigation, social media post, CBI probe demand









