ഷാഫി പറമ്പിലിന് തടവും പിഴയും
പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു.
1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.
2022 ജൂൺ 24ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്‌എഫ്‌ഐ പ്രവർത്തകർ തല്ലിത്തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം നടന്നത്.
ചന്ദ്രനഗറിലെ ചെമ്പലോട് പാലത്തിന് സമീപമാണ് നാല്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധം സംഘടിപ്പിച്ചത്. സംഭവസമയത്ത് പാലക്കാട് എംഎൽഎയായിരുന്നു ഷാഫി പറമ്പിൽ.
കേസുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. കോടതി പിരിയും വരെ, വൈകിട്ട് അഞ്ച് മണിവരെ പ്രതി കോടതിയിൽ തുടരണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
കേസിലെ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സംഭവസമയത്ത് സരിൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
English Summary
Vadakara MP Shafi Parambil has been sentenced in connection with a case related to blocking the National Highway in Palakkad. The Judicial First Class Magistrate Court imposed a fine of ₹1,000 and simple imprisonment till the rising of the court.
shafi-parambil-national-highway-blockade-case-sentence
Palakkad News, Shafi Parambil, Vadakara MP, National Highway Blockade, Congress Protest, Youth Congress, Rahul Gandhi Office Attack, Kerala Politics, Court Verdict, Crime News









