ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ
ശബരിമല: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കോടികളുടെ തട്ടിപ്പിന് ഇടയാക്കുന്ന രേഖകൾ ലഭിച്ചതായി സൂചന.
ഹൈക്കോടതിയുടെ നിർദേശപ്രകാരം സന്നിധാനത്തെത്തിയ സംസ്ഥാന വിജിലൻസിന്റെ പ്രത്യേക സംഘം രണ്ടാം ദിവസവും നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ പിടിച്ചെടുത്തത്.
സന്നിധാനത്തെ നാല് നെയ്യഭിഷേക കൗണ്ടറുകളിലും അനുബന്ധ ഓഫീസുകളിലുമാണ് വിജിലൻസ് സംഘം വിശദ പരിശോധന നടത്തിയത്.
നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ദിനംപ്രതി കണക്കുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നതും പരിശോധനയിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് നെയ്യ് പാക്കിംഗ് കരാറുകാരനെയും വിജിലൻസ് സംഘം ചോദ്യം ചെയ്തു.
മുൻപ് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ 13,679 പായ്ക്കറ്റ് ആടിയശിഷ്ടം നെയ്യ് വിറ്റതിന്റെ തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർ പരിശോധനയിൽ 36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
തുടർന്നാണ് എസ്.പി. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന വിജിലൻസിന്റെ പ്രത്യേക സംഘത്തെ ഹൈക്കോടതി തുടരന്വേഷണത്തിന് നിയോഗിച്ചത്.
ഈ തീർത്ഥാടന സീസണിൽ മാത്രം ഏകദേശം 2.30 കോടി രൂപയുടെ ആടിയശിഷ്ടം നെയ്യാണ് സന്നിധാനത്ത് വിൽപ്പന നടത്തിയതെന്ന് റിപ്പോർട്ടിലുണ്ട്.
English Summary
Vigilance officials have reportedly found documents indicating a large-scale financial irregularity in the sale of Adiyashishtam ghee at Sabarimala. Acting on a High Court directive, a special vigilance team conducted inspections at ghee counters and offices at Sannidhanam, seizing several records. Earlier checks revealed that proceeds from the sale of 13,679 ghee packets were not deposited into the Devaswom Board account, leading to the discovery of a ₹36.24 lakh irregularity. The High Court has now entrusted a special state vigilance team with further investigation. During the current pilgrimage season, ghee sales reportedly amounted to ₹2.30 crore.
sabarimala-adiyashishtam-ghee-scam-vigilance-probe
Sabarimala, Adiyashishtam ghee, vigilance probe, Devaswom Board, financial irregularity, Kerala High Court, pilgrimage season









