നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി
പത്തനംതിട്ട: പമ്പ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായെന്നാരോപണം. കാലിലെ മുറിവിന് ചികിത്സ തേടിയെത്തിയ ശബരിമല തീർഥാടകയായ നെടുമ്പാശ്ശേരി സ്വദേശി പ്രീതയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
പ്രീതയുടെ കാലിലെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടിയതായാണ് പരാതി. സംഭവത്തിൽ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) പ്രീത ഔദ്യോഗികമായി പരാതി നൽകി.
പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം അയിരൂർ വരെ പദയാത്രയായി സഞ്ചരിച്ച ശേഷമാണ് പ്രീതയ്ക്ക് കാലിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
ദീർഘനേരം നടന്നതിനെ തുടർന്ന് കാൽപാദത്തിൽ രണ്ട് ചെറിയ കുമിളകൾ രൂപപ്പെട്ടതോടെ യാത്ര അവസാനിപ്പിച്ച് പമ്പയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
കാൽ ഡ്രസ് ചെയ്താൽ മാത്രമേ മുന്നോട്ട് നടക്കാൻ കഴിയൂവെന്ന അവസ്ഥയിലായതിനാൽ പമ്പ ആശുപത്രിയിൽ ചികിത്സ തേടി.
അവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സന്നിധാനത്തെത്തി ദർശനം നടത്തിയ പ്രീത, പിന്നീട് വീണ്ടും ഡ്രസിങ് ആവശ്യമായി ആശുപത്രിയിൽ എത്തി.
എന്നാൽ അപ്പോൾ നഴ്‌സുമാർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും, നഴ്‌സിങ് അസിസ്റ്റന്റാണ് ഉണ്ടായിരുന്നതെന്നും പ്രീത ആരോപിച്ചു.
കാൽ വെള്ളക്കെട്ടുണ്ടെന്ന് പറഞ്ഞ് മുറിവ് കുത്തിക്കീറിയതായും, തുടർന്ന് ഡ്രസ് ചെയ്യുന്നതിനിടെയാണ് സർജിക്കൽ ബ്ലേഡ് മുറിവിനുള്ളിൽ കുടുങ്ങിയതെന്നും പ്രീത പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
English Summary
A Sabarimala pilgrim has alleged serious medical negligence at Pampa Hospital in Pathanamthitta. Nedumbassery native Preetha claimed that a surgical blade was accidentally left inside her leg wound during treatment. She has filed a complaint with the District Medical Officer.
medical-negligence-alleged-at-pampa-hospital-sabarimala-pilgrim
Pampa hospital, medical negligence, Sabarimala pilgrim, Pathanamthitta news, health department, treatment error, Kerala health news









