web analytics

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

പത്തനംതിട്ട: പ്രവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു.

പൊലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി. രാഹുലിനെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

കസ്റ്റഡി ലഭിച്ചതോടെ രാഹുലിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എസ്ഐടി സംഘം ഉടൻ നടപടികൾ ആരംഭിക്കും. പീഡനം നടന്നതായി പറയുന്ന പത്തനംതിട്ടയിലെ ഹോട്ടലിൽ അടക്കം രാഹുലിനെ എത്തിച്ച് തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.

അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കണ്ടെത്തേണ്ടതുണ്ടെന്നും, ഇതിന്റെ ഭാഗമായി അടൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കും പ്രതിയെ എത്തിച്ചേക്കുമെന്നും പൊലീസ് വ്യക്തമാക്കി.

യുവതിയുടെ പരാതിയിൽ, അതിക്രൂരമായ രീതിയിലാണ് രാഹുൽ പീഡിപ്പിച്ചതെന്ന് പറയുന്നു.

പീഡനത്തിന് പിന്നാലെ ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നും, സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും യുവതി ഇ-മെയിൽ മുഖേന നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ഇതിനിടെ, രാഹുലിനെ കോടതിയിൽ എത്തിക്കുന്നതിന് മുൻപ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ആശുപത്രിക്ക് മുന്നിലും കോടതിക്ക് സമീപവും ഡിവൈഎഫ്ഐയും യുവമോർച്ചയും പ്രതിഷേധം സംഘടിപ്പിച്ചു.

‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തടയാൻ ശ്രമം നടന്നതോടെ പൊലീസ് ഇടപെട്ടു.

എംഎൽഎ സ്ഥാനം തെറിക്കുമോ?

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം റദ്ദാക്കാൻ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് അധികാരമുണ്ട്. എംഎൽഎമാരോ മറ്റ് വ്യക്തികളോ പരാതി നൽകിയാൽ സ്പീക്കർക്ക് വിഷയം എത്തിക്സ് കമ്മിറ്റിക്ക് കൈമാറാം.

മുരളി പെരുന്നെല്ലി അധ്യക്ഷനായ സമിതിക്ക് കുറ്റം തെളിഞ്ഞാൽ പുറത്താക്കാൻ ശുപാർശ ചെയ്യാനാകും.

എന്നാൽ 15-ാം കേരള നിയമസഭ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നതിനാൽ, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ സമയപരിമിതി ഉണ്ടാകുമോ എന്നതാണ് പ്രധാന സംശയം.

ക്രിമിനൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അന്വേഷണ ഉദ്യോഗസ്ഥരെയും മറ്റ് സാക്ഷികളെയും വിളിച്ചു വരുത്തേണ്ടതുമുണ്ട്. ബജറ്റ് സമ്മേളനത്തിനിടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ഫെബ്രുവരി അവസാനത്തോടെ സഭ പിരിയാനാണ് സാധ്യത.

ഇതെല്ലാം കണക്കിലെടുത്താൽ എത്തിക്സ് കമ്മിറ്റിയുടെ നടപടി സമയബന്ധിതമായി പൂർത്തിയാകുമോയെന്നത് അനിശ്ചിതമാണ്.

English Summary

The Thiruvalla magistrate court has granted three days of SIT custody to MLA Rahul Mankootathil in connection with an alleged rape case involving an expatriate woman. Police plan evidence collection at multiple locations, while his bail plea will be considered on the 16th.

rahul-mankootathil-rape-case-sit-custody

Rahul Mankootathil, Rape Case, Pathanamthitta, Thiruvalla Court, SIT Custody, Kerala Politics, MLA Ethics Committee, Crime News

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ പുതുഭാഷയുമായി പറവകൾ

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ...

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കി

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

Related Articles

Popular Categories

spot_imgspot_img