ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം
തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനാണ് ആണ് മർദ്ദനമേറ്റതെന്ന് പരാതി.
മണ്ണന്തല പൊലീസ് തന്നെ മർദ്ദിച്ചുവെന്നാണ് യുവാവിന്‍റെ ആരോപണം. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ ദുരൂഹ മരണം; അജിത്‌കുമാർ കേസിൽ പ്രത്യേക അന്വേഷണം
ആശുപത്രിയിൽ ചികിത്സ
മർദ്ദനത്തെ തുടർന്ന് ധസ്തക്കീർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ച് വരികയാണെന്നും കുടുംബം പറയുന്നു.
പൊലീസിന്‍റെ വിശദീകരണം
അതേസമയം, മർദ്ദനം നടന്നിട്ടില്ലെന്ന് പൊലീസ് നിഷേധിക്കുന്നു. മദ്യപിച്ച നിലയിൽ ധസ്തക്കീർ ഭാര്യയെയും മക്കളെയും ആക്രമിച്ചുവെന്ന പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോൾ പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
കമ്മീഷണർക്കു പരാതി നൽകും
ഇതുവരെ ധസ്തക്കീർ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടില്ല. എന്നാൽ നാളെ കമ്മീഷണർ ഓഫീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെടാനാണ് നീക്കം.
English Summary:
An auto-rickshaw driver in Thiruvananthapuram City has alleged police assault, claiming that the officers from Mannanthala police station brutally beat him while responding to a complaint filed by his wife. The victim, Dhastakeer, is undergoing treatment at the General Hospital. Police Officials have denied the allegation, stating that he was intoxicated, attacked his family, and tried to flee after assaulting officers. The family plans to submit a complaint to the Police Commissioner seeking an investigation.









