കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന
കൊച്ചി: എറണാകുളം പോണേക്കരയിൽ വിരമിച്ച സ്കൂൾ അധ്യാപികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടെത്തി.
പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷൻ പരിധിയിൽ താമസിച്ചിരുന്ന വനജയാണ് മരിച്ചത്. കിടപ്പുമുറിയിലെ കട്ടിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പകൽ സമയം വനജ വീട്ടിൽ ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. പ്രാഥമിക പരിശോധനയിൽ കൊലപാതക സാധ്യതയാണ് പൊലീസ് മുൻനിർത്തുന്നത്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനകളും പൂർത്തിയായതിന് ശേഷമേ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകൂ.
മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണമാണോ, അതോ മറ്റേതെങ്കിലും കാരണമാണോ എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.
അതേസമയം, കൈത്തണ്ടയിലെ മുറിവുകൾ കണക്കിലെടുത്ത് ആത്മഹത്യാ സാധ്യതയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഫോറൻസിക് വിദഗ്ധരും വിരലടയാള വിഭാഗവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തും.
English Summary :
A retired school teacher was found dead inside her house at Ponekkara in Kochi with severe injuries. Police suspect murder but say the exact cause of death will be confirmed only after post-mortem and forensic examinations. A knife was recovered from the spot, and multiple possibilities including suicide are being probed.
kochi-ponekkara-retired-teacher-found-dead-police-probe
Kochi, Ponekkara, Retired Teacher, Suspected Murder, Police Investigation, Forensic Probe, Kerala News









