അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിൻ ആന്റണിക്കെതിരെ കേസ്, ഷെയർ ചെയ്തവരും കുടുങ്ങും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിൽ തൃശൂർ സിറ്റി പോലീസ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അതിജീവിതയുടെ പേര് പരാമർശിച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയതെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.
വീഡിയോ ഷെയർ ചെയ്തവരെയും കേസിൽ പ്രതികളാക്കുമെന്ന് പോലീസ് അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെയാണ് മാർട്ടിൻ ആന്റണിയുടെ “വെളിപ്പെടുത്തൽ” എന്ന പേരിലുള്ള പഴയ വീഡിയോ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്.
വീഡിയോയിൽ, കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയ നടനെയും ഉൾപ്പെടെ ചിലർ മനപൂർവം തനിയെ കുടുക്കിയെന്ന ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
കുറ്റകൃത്യത്തെ ലഘൂകരിക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഉള്ളടക്കമാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്. വീഡിയോയിൽ അതിജീവിതയുടെ പേര് പലവട്ടം ആവർത്തിച്ചുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അതിജീവിത ക്ലിഫ് ഹൗസിൽ നേരിൽ കണ്ടു.
ഏകദേശം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, സമൂഹമാധ്യമങ്ങളിൽ നേരിടുന്ന നിരന്തര അധിക്ഷേപങ്ങളും മാനസിക അതിക്രമങ്ങളും അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.
സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അറിയിച്ചു.
കോടതി നേരത്തെ തള്ളിയ വാദങ്ങളാണ് വീഡിയോയിൽ ആവർത്തിച്ചിരിക്കുന്നതെന്നും, അതിജീവിതയെ അധിക്ഷേപിച്ചവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം. ഇരുവരുടെയും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും ഒടുവിൽ തനിക്ക് കിട്ടിയത് നീതി നിഷേധമാണെന്ന് അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.
കേരളം ഒപ്പമുണ്ടെന്നും സർക്കാർ ഉടൻ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകി.
കോടതി തള്ളിയ വാദങ്ങളാണ് വിഡിയോയിലുള്ളത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
English Summary
Police have registered a case against Martin Antony, the second accused in the actress assault case, for circulating a video on social media that allegedly revealed the survivor’s identity and defamed her. Thrissur City Police have warned that those who shared the video will also face legal action. The case was filed following a complaint by the survivor to the Kerala Chief Minister, who assured prompt action and legal remedies.
actress-assault-case-martin-antony-booked-survivor-identity-video
Actress assault case, survivor privacy, social media abuse, Thrissur City Police, Kerala, legal action, cyber crime









